"തെങ്ങിന് തടം മണ്ണിന് ജലം' പദ്ധതിക്ക് തുടക്കം
Tuesday, August 27, 2024 1:39 AM IST
ഇരിട്ടി: ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന "തെങ്ങിന് തടം മണ്ണിന് ജലം' പദ്ധതിക്ക് പായം പഞ്ചായത്തിൽ തുടക്കമായി. പെരുന്പറന്പിൽ പ്രസിഡന്‍റ് പി. രജനി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പരിണിത ഫലങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ മണ്ണിലെ ജലാംശം സംരക്ഷിച്ച് ഭൂഗർ ജലത്തിന്‍റെ അളവ് വർധിപ്പിക്കുന്നതിലൂടെ തെങ്ങ് കൃഷിക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ ഒരു വാർഡിലാണ് പദ്ധതി നടപ്പാക്കുന്നത്. പൂർണമായും സന്നദ്ധ പ്രവർത്തനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക.


ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുൻകാല കർഷക തൊഴിലാളികളെ ആദരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. വാർഡ് അംഗം ബിജു കോങ്ങാടൻ, കൃഷി ഓഫീസർ കെ.ആർ. ജിതിൻ, വി.കെ. സുനീഷ്, പി. അശോകൻ, വി. ബാബു എന്നിവർ പ്രസംഗിച്ചു.