പിണറായി ദുർഭരണത്തിനെതിരെയുള്ള വികാരം വിദ്യാർഥികളിലൂടെ പ്രതിഫലിക്കും: കെ. സുധാകരൻ
Tuesday, August 27, 2024 1:39 AM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും സന്പൂർണ പരാജയമാണെന്നും ഇതിനെതിരെയുള്ള വികാരം വിദ്യാർഥികളിലൂടെ പ്രതിഫലിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. കണ്ണൂരിൽ രണ്ടുദിവസങ്ങളിലായി നടന്നു വന്ന കെഎസ്‌യു ജില്ലാ നേതൃക്യാന്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേവലം സാങ്കേതികമായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കപ്പുറത്തേക്ക് ജനവിശ്വാസവും ആത്മാർഥമായ കമ്യൂണിസ്റ്റ്‌ പിന്തുണയും നേടാൻ പിണറായി വിജയന് ഇതുവരെ സാധിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പിണറായിയുടെ നേതൃത്വത്തിനേറ്റ തിരിച്ചടി സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വികാരമാണ്. കോൺഗ്രസിന്‍റെ പിന്തുണയും സഹായവും കെഎസ്‌യു വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുമെന്നു കെ. സുധാകരൻ പറഞ്ഞു.

പുതുതലമുറ രാഷ്‌ട്രീയമെന്ന വിഷയത്തിൽ ഷാഫി പറമ്പിൽ എംപി ക്ലാസ് നയിച്ചു. മാറുന്ന കാലത്ത് പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് വിദ്യാർഥി സംഘടനകളുടെ പ്രവർത്തന ശൈലിയിലും രീതികളിലും മാറ്റം വേണ്ടതുണ്ടെന്ന് ഷാഫി പറന്പിൽ പറഞ്ഞു. രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള വ്യാജ പ്രചാരണങ്ങളെ തടുക്കാനും പ്രതിരോധിക്കാനും കോൺഗ്രസിന്‍റെ വിദ്യാർഥി തലമുറ കൂടുതൽ സജ്ജരാവണമെന്നും അദ്ദേഹം പറഞ്ഞു.


വിവിധ സെഷനുകളിൽ സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ്, ജ്യോതി രാധിക വിജയകുമാർ, മത്തായി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിന് ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി, പി.ടി. മാത്യു, സുദീപ് ജയിംസ്, വി.പി. അബ്ദുൾ റഷീദ്, റോബർട്ട്‌ വെള്ളാംവള്ളി എന്നിവർ പ്രസംഗിച്ചു.