വീടിനും അമ്പലത്തിനും ഭീഷണിയായി മാഞ്ചുവടിൽ പുറമ്പോക്ക് വിവാദം
Tuesday, August 27, 2024 1:39 AM IST
ഇരിട്ടി: വിവാദത്തിൽ കുരുങ്ങി കരിക്കോട്ടക്കരി വില്ലേജിലെ റീസർവേ. എടൂർ വെമ്പുഴയുടെ പുഴ പുറമ്പോക്കുമായി ബന്ധപ്പെട്ട് വെമ്പുഴച്ചാലിലും എടപ്പുഴയിലും തുടരുന്ന വിവാദം മാഞ്ചോടിലേക്കും വ്യാപിക്കുകയാണ്. വർഷങ്ങളായി പട്ടയം ഉൾപ്പെടെ നികുതി അടച്ച് അനുഭവിച്ചു വരുന്ന സ്ഥലങ്ങൾ, വീട്, അമ്പലം, സാംസ്‌കാരിക നിലയം ഉൾപ്പെടെ പുറമ്പോക്കായി അടയാളപ്പെടുത്തിയതാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. സ്ഥലം ഉടമയെ പോലും അറിയാക്കതെയാണ് ഇവിടങ്ങളിൽ റീസർവേ നടപടികൾ പൂർത്തിയാക്കിയതെന്ന് പരാതി ഉയരുന്നുണ്ട്. സുതാര്യമല്ലാത്ത സർവേ നടപടികളാണ് കരിക്കോട്ടക്കരി വില്ലേജിൽ നടക്കുന്നത് എന്നാണ് ആരോപണം.

16.5 സെന്‍റ് സ്ഥലവും
വീടും പുറമ്പോക്കിൽ

സർവേ നമ്പർ 279 പ്രകാരം 16.5 സെന്‍റ് ഭൂമിയിൽ വീടുവച്ച് 13 വർഷമായി താമസിക്കുന്ന മാഞ്ചോടിലെ താമസക്കാരനായ കൊല്ലിയെപുലത്ത് സജീവന്‍റെ ആകെയുള്ള സ്ഥലവും പുരയിടവും പൂർണമായും പുറമ്പോക്കിൽ വരുമെന്നാണ് റീസർവേ വിഭാഗം പറയുന്നത്. ഭാര്യ ദീപയുടെ പേരിലുള്ള സ്ഥലത്തിന് കഴിഞ്ഞ 15 വർഷമായി സജീവൻ നികുതിയടച്ചു വരുന്നു.

പട്ടയം ഉൾപ്പെടെ എല്ലാ രേഖകളുമുള്ള സ്ഥലത്തിന്‍റെ പുഴയുടെ ഭാഗം വില്ലേജ് അധികാരികൾ അളന്ന് കല്ലിടുകയും വാട്ടർ അഥോറിറ്റി വിഭാഗം സംരക്ഷണ ഭിത്തി നിർമിച്ചു നല്കുകയും ചെയ്തിട്ടുണ്ടെങ്കിലും റീസർവേ വിഭാഗത്തിന്‍റെ കണക്കിൽ ഭൂമി പുറമ്പോക്കിലാണ്. അമ്മയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങിയ കുടുംബം ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ്.

അന്പലവും സാംസ്‌കാരിക നിലയവും പുറമ്പോക്കിൽ

മാഞ്ചോടിലെ അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്‍റെ വർഷങ്ങൾ പഴക്കമുള്ള അമ്പലം പുറമ്പോക്കിൽ ആണെന്നാണ് റീസർവേയുടെ കണക്ക്. കൂടാതെ ഏതാനും മാസങ്ങൾക്കു മുന്പ് ഉദ്ഘാടനം കഴിഞ്ഞ ആറളം പഞ്ചായത്ത് സംസ്കാരിക നിലയവും പുറമ്പോക്കിലാണെന്നതാണ് ഏറെ രസകരം. ജേക്കബ് കീഴാമലയിൽ, രാജമ്മ തേക്കനാംകുന്നേൽ, നാരയണൻ അമ്പലക്കാട്ടിൽ, അലക്സ് തേക്കനാടിയിൽ, സിബി കൊരണ്ടിക്കവേലിൽ, മോഹനൻ ആലക്കൽ, അജി ഞാറളത്തേൽ, കെ.പി. രാജേഷ്, അനിൽകുമാർ ചുരുവിള തുടങ്ങി നിരവധി പേരുടെ സ്ഥലവും വീടും കാർപോർച്ചും കൃഷിയിടവും പൊതുമരാമത്ത് റോഡ് ഉൾപ്പെടെ പുവുമ്പോക്കിലാണ് അടയാള പ്പെടുത്തിയിരിക്കുന്നത്.


പുലിവാലായി 1967 ലെ അംഗീകരിക്കാത്ത
സർവേ രേഖകൾ

നിലവിൽ പുരോഗമിക്കുന്ന റീസർവേയിൽ തർക്കങ്ങൾക്ക് കാരണം 1967ൽ നടപടിക്രമങ്ങൾ പാലിക്കാതെ പൂർത്തിയാക്കിയ സർവേ രേഖകൾ ഉപയോഗിച്ച് നിലവിൽ നടത്തുന്ന റീസർവേ നടപടികളാണ്. 1967ൽ സർവേ രേഖകൾ പലതും അപൂർണമാണെന്നാണ് ആരോപണം. നിലവിലെ രേഖകൾ പരിശോധിക്കാതെയുള്ള സർവേ നടപടികളാണ് തദ്ദേശവാസികൾക്ക് തിരിച്ചടിയാകുന്നത്. 1933ൽ ബ്രിട്ടിഷ് കാലഘട്ടത്തിൽ നടത്തിയ സർവേ കുറ്റമറ്റതായിരുന്നെങ്കിലും അന്നത്തെ ആറളം വില്ലേജിന്‍റെ ഭാഗങ്ങളായിരുന്ന ഇവിടം സർവേ ചെയ്യാത്ത ഭാഗങ്ങളായാണ് രേഖപ്പെടുത്തിയിരുന്നത്. വെമ്പുഴയുമായി ബന്ധപ്പെട്ട പുറമ്പോക്ക് തർക്കത്തിൽ നിരവധി വീടുകളും ഏക്കറുണക്കിന് സ്ഥലവുമാണ് പുറമ്പോക്കിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.

എടൂരിലെ പുറമ്പോക്ക് തർക്കത്തിൽ മുഖ്യമന്ത്രിക്ക് അടക്കം നൽകിയിരുന്ന പരാതിയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. താമസക്കാർക്ക് അനുകൂല തീരുമാനം വരികയാണെങ്കിൽ പുറമ്പോക്ക് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം.