കാറഡുക്ക സഹകരണസംഘം തട്ടിപ്പ് ഒത്തുതീർപ്പാക്കാൻ നീക്കം
Sunday, August 25, 2024 7:36 AM IST
മുള്ളേരിയ: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണസംഘത്തിൽ നടന്ന കോടികളുടെ തട്ടിപ്പ് ഒത്തുതീർപ്പാക്കാൻ നീക്കം. പണവും സ്വർണവും നഷ്ടമായ ഇടപാടുകാർക്ക് എത്രയും പെട്ടെന്ന് അവ തിരിച്ചുനല്കി കേസ് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. 4.76 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് സഹകരണസംഘത്തിൽ നടന്നത്.

സംഘം സെക്രട്ടറിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ കർമംതൊടിയിലെ കെ.രതീഷാണ് കേസിലെ മുഖ്യപ്രതി. ഇയാളും മറ്റൊരു പ്രതി കണ്ണൂർ സ്വദേശി അബ്ദുൾ ജബ്ബാറും ഇപ്പോഴും റിമാൻഡിലാണ്. നേരത്തേ അറസ്റ്റിലായ മുസ്‌ലിം ലീഗ് നേതാവും പള്ളിക്കര പഞ്ചായത്ത് അംഗവുമായ അഹമ്മദ് ബഷീർ, അമ്പലത്തറ ഏഴാംമൈലിലെ എ.അബ്ദുൾ ഗഫൂർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽകുമാർ എന്നിവർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്കി.

ആറു പ്രതികളുടെയും സ്വത്തുവിവരം നല്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നല്കിയിട്ടുണ്ട്. പ്രതികളുടെ പേരിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിനും കത്ത് നല്കി. എന്നാൽ അന്വേഷണം മുന്നോട്ടുപോയാൽ പാർട്ടി നേതാക്കളുൾപ്പെടെ കൂടുതൽ പേർ പ്രതികളായേക്കുമെന്ന ആശങ്കയിലാണ് കേസ് ഒതുക്കാൻ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.


പ്രതിയായ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

പള്ളിക്കര: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് സഹകരണസംഘത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പള്ളിക്കര പഞ്ചായത്ത് രണ്ടാം വാർഡ് അംഗം മുസ്‌ലിം ലീഗിലെ അഹമ്മദ് ബഷീറിനെ അയോഗ്യനാക്കി.

തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും അതിന് മതിയായ കാരണം ബോധിപ്പിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഞ്ചായത്ത് രാജ് നിയമപ്രകാരം ബഷീർ അയോഗ്യനായതായി കണക്കാക്കാൻ ഭരണസമിതി തീരുമാനിച്ചത്.
വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഈ വാർഡിന്‍റെ താത്കാലിക ചുമതല മൂന്നാംവാർഡിൽ നിന്നുള്ള ഐഎൻഎൽ അംഗം കുഞ്ഞബ്ദുള്ളയ്ക്ക് കൈമാറാനും എൽഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണസമിതി യോഗം തീരുമാനിച്ചു.

ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. കാറഡുക്ക കേസിൽ 100 ദിവസത്തോളം ജയിലിലായിരുന്ന ബഷീർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തുവന്നിരുന്നു.