കണ്ണൂരിന് ആശ്വാസം; നിപ സംശയിച്ച സാന്പിളുകൾ നെഗറ്റീവ്
Sunday, August 25, 2024 7:36 AM IST
പരിയാരം: നിപ വൈറസ് ബാധയെന്ന സംശയത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിച്ചവർക്ക് വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ ജില്ലയിൽ പടർന്ന ആശങ്കയ്ക്ക് വിരാമമായി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയോട് സാമ്യമുള്ള മാലൂർ സ്വദേശികളായ രണ്ടുപേരെയായിരുന്നു പ്രത്യേകം സജ്ജമാക്കിയ വാർഡുകളിൽ പ്രവേശിപ്പിച്ചത്.

നിപ ചികിത്സ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു ഇവർക്ക് ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്നെടുത്ത സ്രവങ്ങളുടെ പരിശോധനാ ഫലം ഇന്നലെയാണ് വന്നത്. ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.


ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരിൽ പനിയോടുകൂടിയ കടുത്ത ഛർദിയും നിപയ്ക്ക് സമാനമായ മറ്റു ലക്ഷണങ്ങളും കണ്ടതോടെയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.