ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം
Sunday, August 25, 2024 7:36 AM IST
തലശേരി: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിനും 60,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. ചെറുകുന്ന് കണ്ണപുരം ചുണ്ടവയലിൽ താമസിച്ചിരുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ചുമായ എന്ന മഞ്ജുവിനെ (28) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കടലൂർ കീഴ്‌വറത്തൂർ സ്വദേശി മണികണ്ഠനെയാണ് (35) തലശേരി ഫസ്റ്റ് അഡീഷണിൽ ജില്ല സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ്. തെളിവ് നശിപ്പിച്ചതിന് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ അടയ്ക്കുകയാണെങ്കിൽ മരിച്ച മഞ്ജുവിന്‍റെ കുട്ടികൾക്ക് നൽകണം. ഇവ പരിശോധിച്ച് കുട്ടികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ലീഗൽ സർവീസസ് അഥോറിറ്റിയോടെ ശിപാർശ ചെയ്യാമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.


2017 മാർച്ച് 16 ന് അർധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി റിമാൻഡിൽ കഴിഞ്ഞ ഒരു വർഷവും രണ്ടു മാസവും ശിക്ഷയിൽ ഇളവു ചെയ്യും. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.