ആലക്കോട് പഞ്ചായത്ത് ബസ്‌ സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കാടുകയറിയ നിലയിൽ
Sunday, August 25, 2024 7:07 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്തിന്‍റെ ബസ്‌ സ്റ്റാൻഡിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ പിൻഭാഗവും പരിസരവും കാടുകയറിയ നിലയിൽ. കാടുകയറിയ വഴിയിലൂടെ സഞ്ചരിച്ചു വേണം ജനങ്ങൾക്ക് സമീപത്തെ വില്ലേജ് ഓഫീസിലേക്കു പോകാൻ.

സാമൂഹ്യനീതി വകുപ്പ് ഓഫീസ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഷോപ്പിംഗ് കോംപ്ലക്സിലാണ്. ഈ കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിലത്തു നിന്നു ഭിത്തിയിലേക്കും മേൽക്കൂരയിലേക്കും കാടുപടർന്നുകയറിയ നിലയിലാണ്.


പാമ്പ് അടക്കമുള്ള ഇഴജന്തുക്കൾ ഈ പ്രദേശത്ത് വർധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു.
ശുചിത്വ പ്രവർത്തനങ്ങൾ നാടെങ്ങും നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇതിനു നേതൃത്വം നൽകുന്ന പഞ്ചായത്തിന്‍റെ കെട്ടിടം തന്നെ കാടുകയറുന്ന നിലയിലായത്. നിരവധി കുടുംബങ്ങൾ ഇതിനു പരിസരത്തായി താമസമുണ്ട്.