തളിപ്പറന്പ് സ്റ്റേഷനിൽ നിന്ന് ഒരു ദിവസം പടിയിറങ്ങിയത് 33 പേർ
Sunday, August 25, 2024 7:06 AM IST
തളിപ്പറമ്പ്: മൂന്നു വർഷം മുന്പ് വ്യത്യസ്ത സ്റ്റേഷനുകളിൽ നിന്ന് തളിപ്പറന്പിലെത്തിയ 33 പോലീസുകാർ സ്ഥലം മാറ്റത്തെ തുടർന്ന് ഒരേ ദിവസം പടിയിറങ്ങി. ഇവർ ഇനി വ്യത്യസ്ത സ്റ്റേഷനുകളിൽ സേവനം തുടരും. മൂന്നുവർഷമായി ഒരിടത്ത് ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം നൽകണമെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ജനറൽ ട്രാൻസ്ഫർ പ്രകാരമാണ് സ്ഥലം മാറ്റം.

33 പേർ ഒരുമിച്ച് ഒരു സ്റ്റേഷനിൽ നിന്ന് സ്ഥലംമാറി പോകുന്നത് അപൂർവതയാണെന്നതിനാൽ ഇവർക്കുള്ള യാത്രയയപ്പം വേറിട്ടതായിരുന്നു. സ്ഥലം മാറി പോകുന്ന 33 പേർക്കും ഓരോ പേരത്തൈകൾ നൽകിയാണ് സഹപ്രവർത്തകർ യാത്രയാക്കിയത്. സ്ഥലം മാറിപോകുന്നവർക്കുള്ള ഉപഹാരങ്ങൾ സിഐ ഷാജി പട്ടേരി സമ്മാനിച്ചു. എസ്ഐ കെ.വി. സതീശൻ അധ്യക്ഷത വഹിച്ചു.


എസ്ഐമാരായ ചന്ദ്രശേഖരൻ, ശശിധരൻ, എഎസ്ഐ സുധീർ കുമാർ, എസ്.കെ. പ്രജീഷ്, ബൈജു, പ്രമോദ്, ട്രാഫിക് എസ്ഐ രഘുനാഥ്, വിനോദ് എന്നിവർ പ്രസംഗിച്ചു.