വയനാട്-കരിന്തളം 400 കെവി ലൈൻ: സർക്കാർ മൗനം അവസാനിപ്പിക്കണം: കർമസമിതി
Saturday, August 24, 2024 1:43 AM IST
ഇരിട്ടി: വയനാട്-കരിന്തളം 400 കെവി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സർക്കാർ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും കർഷകന് അർഹമായ പാക്കേജ് പ്രഖ്യാപിക്കണമെന്നും കർമസമിതി ആവശ്യപ്പെട്ടു. വർഷങ്ങളായി കർമസമിതി ആവശ്യപ്പെടുന്ന നഷ്ടപരിഹാര പാക്കേജിനെ കുറിച്ച് സർക്കാരും ബോർഡും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സമിതി കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ദീപികയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കർണാടക മോഡൽ നഷ്ടപരിഹാരം കർഷകരെ വീണ്ടും കബിളിപ്പിക്കാനുള്ള ശ്രമമാണെന്നും കർമ സമിതി ആരോപിച്ചു. ജനപ്രതിനിധികളുടെയും സമരസമിതികളുടെയും ഇടപെടലിലൂടെ ന്യായവിലയുടെ നാല് ഇരട്ടിയുടെ 85 ശതമാനം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനും ന്യായവിലയുടെ രണ്ട് ഇരട്ടിയുടെ 15 ശതമാനം ലൈൻ കടന്നുപോകുന്ന സ്ഥലത്തിനും നൽകാമെന്ന ധാരണ വൈദ്യുത ബോർഡ് തീരുമാനിച്ചതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു.

നിലവിൽ കെഎസ്ഇബി കേരളത്തിൽ നടപ്പിലാക്കുമെന്ന് പറയുന്ന പാക്കേജ് ഉടുപ്പി ലൈവിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച പാക്കേജാണ്. കർണാടകത്തിലെ തരിശുഭൂമിയും വിജനമായ സ്ഥലങ്ങളും പോലെയല്ല കേരളത്തിൽ കാസർഗോഡ്, വയനാട്, കണ്ണൂർ ജില്ലകളിലൂടെ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങൾ. ജനവാസ മേഖലയും കാർഷിക വിളകളാൽ സമൃദ്ധവും ഭൂമി വിപണനമൂല്യം കൂടിയതുമായ പ്രദേശങ്ങളാണ്.


അതുകൊണ്ട് തന്നെ ഈ പാക്കേജ് യാതൊരുവിധത്തിലും കേരളത്തിന്‌ യോചിക്കുന്നതല്ലെന്ന് സമരസമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം വൈദ്യുത ബോർഡ് നാല് ഇരട്ടിയിലേക്ക് എത്തിയതിന്‍റെ ബാക്കി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഭൂമി നഷ്ടമാകുന്ന സ്ഥലം ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാകാതെ ഭൂമിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് കർമസമിതി ആവർത്തിച്ചു. വികസനം വരുമ്പോൾ അതിന്‍റെ സൗകര്യങ്ങൾ നാടും മുഴുവനും ലഭിക്കുമ്പോൾ കഷ്ട നഷ്ടങ്ങൾ ഉണ്ടാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക എന്നത് ഒരു ഉത്തരവാദിത്വ സർക്കാരിന്‍റെ കടമയാണ്.

കഴിഞ്ഞ ദിവസം കർമസമിതി അംഗങ്ങളുമായി കെഎസ്ഇബി നടത്തിയ ചർച്ച പഴയ ചർച്ചകളുടെ ആവർത്തനം മാത്രമായിരുന്നു. കർഷകരെ ചർച്ചകളുടെ പേരിൽ മനോവീര്യം കെടുത്തി തുച്ഛമായ വിലയിൽ ഭൂമി കൈവശപ്പെടുത്താനുള്ള ഗൂഡശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ പാക്കേജെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കർമസമിതി സംശയിക്കുന്നതായി ചർച്ചയിൽ പങ്കെടുത്ത കർമസമിതി ഭാരവാഹികളായ തോമസ് വർഗീസ്, ബെന്നി പുതിയാമ്പുറം, സജി മച്ചിതാന്നി, ജോഷി പാലമറ്റം, ജയിംസ് കണിച്ചാർ,ജോൺസൺ അണിയറ എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.