ടൂറിസത്തിന്‍റെ സാധ്യതകളിൽ ചിറകുവിരിക്കാൻ ഇരിട്ടി
Wednesday, May 1, 2024 7:46 AM IST
ഇരിട്ടി: ടൂറിസത്തിന്‍റെ സാധ്യതകളിൽ ചിറകുവിരിക്കാൻ ഇരിട്ടി. പ്രതീക്ഷകൾ പങ്കുവച്ച്‌ നഗരസഭ ഒരുക്കിയ ടൂറിസം ശില്പശാലയിൽ ഉരുത്തിരിഞ്ഞത്‌ ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികൾ. പഴശി പദ്ധതി ഭാഗമയ പായംമുക്ക്‌ കടവ്‌ മുതൽ ഇരിട്ടി തോണിക്കടവ്, ഇരിട്ടി ടൗൺ, നേരമ്പോക്ക്‌, വടക്കേക്കര, വള്ള്യാട്‌ സഞ്ജീവനി ഔഷധ ഉദ്യാനം, അകംതുരുത്തി ദ്വീപ്‌, എടക്കാനം വ്യൂപോയിന്‍റ്, പഴശി ഡാം സൈറ്റ്‌ വരെയുള്ള ഇരുപത്‌ കിലോമീറ്ററിലധികം ദൂരത്തിൽ ഇടവിട്ട്‌ നടപ്പാക്കാവുന്ന പദ്ധതി നിർദേശങ്ങൾ ശില്പശാലയിൽ ഉയർന്നു.

വട്ടത്തോണി മുതൽ സോളാർ ബോട്ട്‌ വരെയുള്ള ജല ടൂറിസം സംരംഭങ്ങൾ, ചെറുതും വലുതുമായ ഉദ്യാനങ്ങൾ, വടക്കേക്കരയിൽ ഇക്കൊ പാർക്ക്‌, അകം തുരുത്തിയിൽ ബട്ടർഫ്ലൈ പാർക്ക്‌, റോപ്‌വേ, ആയുർവേദ റിട്രീറ്റ്‌ സെന്‍റർ, ഔഷധ ചെടികളുടെ പഠന കേന്ദ്രം, നക്ഷത്ര വനം എന്നീ പദ്ധതികൾ പഴശി പദ്ധതി അധികൃതരുടെ അനുമതി നേടി നടപ്പാക്കാൻ ശില്പശാലയിൽ തീരുമാനിച്ചു. വള്ള്യാട്‌ വഴിയോര കേന്ദ്രങ്ങളിൽസൗരോർജ വിളക്കുകളും ഇരിപ്പിടങ്ങളും സജ്ജമാക്കി പഴശി ഡാമിലേക്കുള്ള പ്രധാനപാത പ്രകാശപൂരിതമാക്കാനും തീരുമാനമായി.

രണ്ട്‌ മാസത്തിനകം പദ്ധതികളുടെ രൂപരേഖ തയാറാക്കാനും പദ്ധതി ചെലവ്‌ കണക്കാക്കിയുള്ള എസ്റ്റിമേറ്റും പ്ലാനും തയാറാക്കി വിനോദ സഞ്ചാര-ജലവിഭവ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ച്‌ അനുമതി നേടാനും ശില്പശാല തീരുമാനിച്ചു.

ഇരിട്ടി ഹരിത ടൂറിസം; തുടർ പ്രവർത്തനങ്ങൾസംബന്ധിച്ച നിർദേശങ്ങൾ

* പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കമ്മറ്റി രൂപീകരികരിച്ചു.
* ടൂറിസം, ഇറിഗേഷൻ, സോഷ്യൽ ഫോറസ്ട്രി, ലാൻഡ് സർവേ, ഹരിത കേരളം മിഷൻ, നഗരസഭ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഉടൻ ചേരും.
* ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ച് കോണ്ടൂർ സർവേ നടത്തും.
* പാർക്കുകൾ രൂപകല്പന ചെയ്യാൻ എം. പാനൽ അംഗീകാരമുള്ള ആർക്കിടെക്ടിനെ കണ്ടെത്തും.
* പ്രോജക്ട് റിപ്പോർട്ട് ഡിപിആർ പരമാവധി മൂന്ന് മാസത്തിനകം തയാറാക്കും
* വിശദമായ നിവേദനം തയാറാക്കി ഇറിഗേഷൻ, ടൂറിസം മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നല്കും.
* 2024 സെപ്റ്റംബറിൽ നഗരസഭയുടെയും വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഇരിട്ടി ടൂറിസം നിക്ഷേപ സംഗമം.
* 2024 ഡിസംബർ മുതൽ ഫെബ്രുവരി വരെ ഇരിട്ടി ടൂറിസം മേള നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.