ജോലിഭാരം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി
Tuesday, August 27, 2024 8:03 AM IST
കൽപ്പറ്റ: ജോലിഭാരവും മാനസിക സമ്മർദവും കുറയ്ക്കുന്നതിന് നടപടികൾ ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ(വിഇഒ)തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി. പറഞ്ഞറിയിക്കാൻ കഴിയാത്ത മാനസിക, ശാരീരിക പ്രശ്നങ്ങളാണ് അമിത ജോലിഭാരം വിഇഒമാരിൽ സൃഷ്ടിക്കുന്നതെന്ന് നിവേദനത്തിൽ പറയുന്നു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളും ത്രിതല പഞ്ചായത്തുകളും നടപ്പാക്കുന്നതിൽ പല പദ്ധതികളുടെയും നിർഹണ ഉദ്യോഗസ്ഥനും വാർധക്യകാല പെൻഷൻ, പിജി സെൽ പരാതികൾ തുടങ്ങിയവയുടെ അന്വേഷണ ഉദ്യോഗസ്ഥനും വിഇഒ ആണ്. നവകേരളം പദ്ധതിയിലെ രണ്ട് മിഷനുകളുടെ പഞ്ചായത്തുതലത്തിലെ പൂർണ ഉത്തരവാദിത്തം വിഇഒമാർക്കാണ്.

വിവിധ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആകെ വകയിരുത്തലിന്‍റെ പകുതിയിലേറെ ലഭ്യമാകുന്നത് വിഇഒയ്ക്കാണ്. 16 കോടി രൂപ വരെ ചെലവഴിക്കുന്ന വിഇഒമാർ ജില്ലയിലുണ്ട്. ഓരോ പ്രോജക്ടിലും അർഹത പരിശോധന, കരാർ വയ്ക്കൽ, മോണിറ്ററിംഗ്, ബിൽ തയാറാക്കൽ തുടങ്ങിയവയും ക്ലറിക്കൽ ജോലികളും നിർവഹിക്കുന്നത് വിഇഒ ആണ്.

പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശം അനുസരിച്ച് പ്രോജക്ടുകൾ തയാറാക്കി സുലേഖ സോഫ്റ്റ്വേറിൽ രേഖപ്പെടുത്തുക, ഡിപിസി അംഗീകരിച്ച പദ്ധതികൾ വെറ്റ് ചെയ്ത് ലഭിക്കുന്നു എന്ന് ഉറപ്പാക്കുക, ഗുണഭോക്താക്കളെ കണ്ടെത്തുക, ക്വട്ടേഷൻ, ടെണ്ടർ തുടങ്ങിയവ നടത്തുക, പ്രൊക്വയർമെന്‍റ് കമ്മിറ്റി വിളിച്ചു ചേർക്കുക, അർഹതാ പരിശോധന നടത്തുക, കരാർ വയ്ക്കുക, വാങ്ങി നൽകൽ പ്രോജക്ടുകളിൽ ഉപകരണങ്ങളുടെ ഗുണമേൻമ ഉറപ്പാക്കുക, ഉപകരണങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുക, സ്റ്റോക്ക് രജിസ്റ്റർ തയാറാക്കുക, വിതരണം ചെയ്ത ഉപകരണങ്ങൾ ഗുണഭോക്താക്കൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുക, സംരംഭങ്ങളുടെ തുടർപ്രവർത്തനം വിലയിരുത്തുക, ആവശ്യമായ രജിസ്റ്ററുകൾ സൂക്ഷിക്കുക, ബില്ല് ചെയ്യുകയും പണം കൈമാറുകയും ചെയ്യുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് വിഇഒമാർ ചെയ്യാനുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധനകൾക്കു ഹാജരാക്കുകയും അവലോകന യോഗങ്ങളിൽ പങ്കെടുക്കുകയും വിഇഒയുടെ ചുമതലയാണ്.

ഉത്തരവുകൾ ഇവ വ്യാഖ്യാനിച്ചും ദുർവ്യാഖ്യാനം ചെയ്തും വിവിധ ജോലികൾ വിഇഒമാരെ ഏൽപ്പിക്കാറുണ്ട്. പഞ്ചായത്തുകൾ ജനകീയാസൂത്രണം വഴി നടപ്പാക്കുന്ന എല്ലാ ഭവന പദ്ധതികളുടെയും ഭവന പുനരുദ്ധാരണത്തിന്‍റെയും ചുമതല വിഇഒമാർക്കായിരുന്നു. അസിസ്റ്റന്‍റ് സെക്രട്ടറി തസ്തിക സൃഷ്ടിച്ചപ്പോൾ 2014ലെ ഉത്തരവ് പ്രകാരം എസ്‌സി-എസ്ടി പദ്ധതികളുടെ നിർവഹണം അസിസ്റ്റന്‍റ് സെക്രട്ടറിമാർക്ക് കൈമാറി.


എന്നാൽ പിന്നീട് വന്ന ഉത്തരവുകൾ പ്രകാരം ഭവന നിർമാണം, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾ എസ്‌സി-എസ്ടി, ജനറൽ വ്യത്യാസമില്ലാതെ പൂർണമായും വിഇഒമാരുടെ ഉത്തരവാദിത്തമായി. ജില്ലയിൽ ഓരോ പഞ്ചായത്തിലും 200 മുതൽ 1,000 വരെ വീടുകൾ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭവനരഹിതർ വേറെയുമുണ്ട്. ഇരുനൂറിൽ കൂടുതൽ വീടുകളുണ്ടെങ്കിൽ എസ്‌സി-എസ്ടി ഗുണഭോക്താക്കളുടെ ഭവന നിർമാണത്തിന് അസിസ്റ്റന്‍റ് സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്ന ഉത്തരവുണ്ടെങ്കിലും നടപ്പാകാറില്ല.

മാലിന്യ സംസ്കരണം കുറച്ചുകാലമായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ മാത്രം ഉത്തരവാദിത്തമായി. കേന്ദ്ര ധനകാര്യ കമ്മീഷൻ ടൈഡ് ഫണ്ട്, സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് എന്നിവ ചെലവഴിക്കേണ്ട ഉത്തരവാദിത്തവും പഞ്ചായത്തിൽ ഇവ വിനിയോഗിക്കുന്ന അസി.എൻജിനിയർ ഉൾപ്പെടെ മറ്റ് നിർവഹണ ഉദ്യോഗസ്ഥരുടെ പ്രവർത്തനം അവലോകനം ചെയ്ത് ജില്ലാ യോഗങ്ങളിൽ അവതരിപ്പിക്കേണ്ട ചുമതലയും വിഇഒയെ ആണ് ഏൽപ്പിക്കുന്നത്. ഹരിതകർമസേനയുടെ പ്രവർത്തനം അവലോകനം ചെയ്യേണ്ടതും ഓഡിറ്റ് ചെയ്യേണ്ടതും വിഇഒ ആണ്. ഹരിതകർമ സേന നടത്തുന്ന ക്രമക്കേടുകളിൽ വിഇഒ പ്രതിയാകുന്ന സാഹചര്യമാണുള്ളത്. ഹരിതമിത്രം ആപ്പ് വിഇഒമാർക്ക് പൊല്ലാപ്പായി മാറിയിരിക്കയാണ്.

2009ലെ ബിപിഎൽ സർട്ടിഫിക്കറ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കും ഉൾപ്പെടാത്ത ഗുണഭോക്താക്കൾക്കും വിവിധ ആവശ്യങ്ങൾക്കായി ബിപിഎൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുവേണ്ട അന്വേഷണം നടത്തി റിപ്പോർട്ട് നൽകേണ്ടത് വിഇഒ ആണ്.

വിവരാവകാശ നിയമം 2005 പ്രകാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് വിഇഒ. അതുകൊണ്ടുതന്നെ നിയമപ്രകാരമുള്ള നിരവധി അപേക്ഷകൾ ഓഫീസിൽ ലഭിക്കാറുണ്ട്. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിലും പലപ്പോഴും വിവരം ശേഖരിച്ച് നൽകേണ്ട ചുമതല വിഇഒക്ക് ഉണ്ട്. പ്രാദേശിക സാന്പത്തിക വികസനം വർക്കിംഗ് ഗ്രൂപ്പ് കണ്‍വീനർ വിഇഒ ആണ്. ഈ സാഹചര്യത്തിൽ ജോലി ഭാരവും മാനസിക സമ്മർദവും കുറയ്ക്കുന്നതിന് പുതുക്കിയ ജോബ് ചാർട്ട് തയാറാക്കണമെന്നും നിവേദനത്തിൽ പറയുന്നു.