കമ്മനയിൽ പാലം നിർമാണം പുരോഗമിക്കുന്നു
Tuesday, August 27, 2024 8:03 AM IST
മാനന്തവാടി: പൊതുമരാമത്ത് വകുപ്പ് ജില്ലയിൽ നിർമിക്കുന്ന ഏറ്റവും വലിയ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. വള്ളിയൂർക്കാവ് കമ്മന പാലം നിർമാണമാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. 13 തൂണുകളുടെയും വള്ളിയൂർക്കാവ് മൈതാനത്തിന് മുകളിലൂടെയുള്ള സ്ലാബിന്‍റെയും നിർമാണം പൂർത്തിയായി. പുഴയ്ക്ക് അക്കരെ കമ്മന ഭാഗത്തു പ്രവൃത്തി നടന്നുവരികയാണ്.

208 മീറ്റർ നീളവും ഫുട്പാത്ത് ഉൾപ്പെടെ 11 മീറ്റർ വീതിയുമുള്ളതാണ് പാലം. 17 കോടി രൂപയാണ് മതിപ്പുചെലവ്. ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് പ്രവൃത്തി ചുമതല.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഇടുങ്ങിയ പാലമാണ് കമ്മനയിൽ നിലവിലുള്ളത്. ചെറുവാഹനങ്ങൾക്കു മാത്രമേ പാലത്തിലൂടെ പോകാനാകൂ.


കൈവരികൾ തകർന്ന നിലയിലാണ്. ആളുകൾ ഭീതിയോടെയാണ് പാലം കടക്കുന്നത്. വള്ളിയൂർക്കാവ് ക്ഷേത്രത്തോട് ചേർന്നായതിനാൽ ഉത്സവകാലത്ത്് പാലത്തിന്‍റെ വീതിക്കുറവ് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ജനത്തിരക്കിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒ.ആർ. കേളു എംഎൽഎ ആയതിനുശേഷമാണ് പുതിയ പാലത്തിനു ശ്രമം തുടങ്ങിയത്. അനുമതി ലഭിച്ച മുറയ്ക്ക് കഴിഞ്ഞ വർഷമാണ് നിർമാണം ആരംഭിച്ചത്. പാലം പണി പൂർത്തിയാകുന്നതിനു പിന്നാലെ സർവീസ് റോഡുകൾ നിർമിക്കും.