കൽപ്പറ്റ: ദുരന്താനന്തര മാനസികാവസ്ഥകളെ മറികടക്കാൻ കൗണ്‍സലിംഗിനൊപ്പം ഹോമിയോ ചികിത്സ നേടുന്നത് ഫലപ്രദമാണെന്ന് ഗ്രീൻ ഗേറ്റ് ഹാളിൽ ചേർന്ന ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള(ഐഎച്ച്കെ) ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അസ്ലം വാണിയന്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.അരുണ്‍കുമാർ അധ്യക്ഷത വഹിച്ചു. സോഷ്യൽ സെക്യൂരിറ്റ് കണ്‍വീനർ ഡോ.നിതൻ ബാലനാരായണൻ മുഖ്യാതിഥിയായി. ഡോ.ഷാജുന്നിസ, ഡോ.ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ.ജി.ആർ. രാജേഷ്, ഡോ.ഐസക് ബോസ് എന്നിവർ ക്ലാസെടുത്തു. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെത്തുടർന്നു നടത്തിയ മെഡിക്കൽ ക്യാന്പുകളിൽ പങ്കെടുത്ത ഡോക്ടർമാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ഡോ.ജി. ശിശിർ റാം സ്വാഗതവും ട്രഷറർ ഡോ.ബോസ് പി. സൈമണ്‍ നന്ദിയും പറഞ്ഞു.