പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണം: ജനകീയ ശാസ്ത്ര സമിതി പഠനം നടത്തും
Tuesday, August 27, 2024 8:03 AM IST
കൽപ്പറ്റ: പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങൾ സംബന്ധിച്ച് പഠനത്തിന് പശ്ചിമഘട്ട സംരക്ഷണ സമിതി ജനകീയ ശാസ്ത്ര സംഘത്തെ നിയോഗിച്ചു. മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂരിലെ ട്രാൻസിഷൻ സ്റ്റഡീസ് കേരളയുമായി സഹകരിച്ചാണ് പഠന സംഘത്തെ നിയോഗിച്ചതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്‍റ് വർഗീസ് വട്ടേക്കാട്ടിൽ, മാധ്യമ-പരിസ്ഥിതി പ്രവർത്തകൻ എം.കെ. രാംദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാന്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോർജ്, ജിയോളജിസ്റ്റും നാഷണൽ സെന്‍റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രഫസറുമായ സി.പി. രാജേന്ദ്രൻ, കേരള വനം ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ.ടി.വി. സജീവ്, യുഎൻഇപിയിൽ റിസ്ക് അനലിസ്റ്റ് കണ്‍സൾട്ടന്‍റായിരുന്ന സാഗർധാര, കുസാറ്റ് അഡ്വാസൻസ്ഡ് റഡാർ റിസർച്ച് സെന്‍ററിലെ ശാസ്ത്രജ്ഞനും ക്ലൈമറ്റോളജിസ്റ്റുമായ ഡോ.എസ്. അഭിലാഷ്, പരന്പരാഗത കർഷകൻ പദ്മശ്രീ ചെറുവയൽ രാമൻ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.എൻ. അനിൽകുമാർ, സസ്യശാസ്ത്ര വിദഗ്ധൻ ഡോ.സി. പ്രകാശ്, സസ്റ്റൈനബിലിറ്റി വിദഗ്ധൻ ഡോ.ശ്രീകുമാർ, പൊതുജനാരോഗ്യപ്രവർത്തകൻ ഡോ.ജി.ആർ. സന്തോഷ്കുമാർ, ബോട്ടണിസ്റ്റ് ഡോ.സ്മിത പി. കുമാർ എന്നിവരടങ്ങുന്നതാണ് പഠന സംഘം.


അടുത്ത ദിവസം വയനാട്ടിലെത്തുന്ന സംഘം ഉരുൾപൊട്ടൽ ഉണ്ടായ പുഞ്ചിരിമട്ടത്ത് പഠനം ആരംഭിക്കും. പശ്ചിമഘട്ടത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ഒരു മാസത്തിനകം പഠനം പൂർത്തിയാക്കും. ബോധ്യപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് തയാറാക്കുന്ന റിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും വിവിധ മന്ത്രാലയങ്ങൾക്കും ലഭ്യമാക്കും.

കാലാവസ്ഥയിലെ അതിതീവ്ര വ്യതിയാനം പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ അപകട സാധ്യത വർധിപ്പിച്ചതായി വർഗീസും രാംദാസും പറഞ്ഞു.