ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സർവകക്ഷി മാർച്ച് നാളെ
Monday, August 26, 2024 6:07 AM IST
സുൽത്താൻ ബത്തേരി: പൂതാടി മൂടക്കൊല്ലി സർവകക്ഷി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തും.

വനം ഉദ്യോഗസ്ഥരുടെ കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ 21ന് രാത്രി മൂടക്കൊല്ലി മാവത്ത് അനിൽകുമാറിന്‍റെ വീട്ടിൽ വനം ഉദ്യോഗസ്ഥർ അകാരണമായി പരിശോധന നടത്തി.

സ്വകാര്യ വാഹനങ്ങളിൽ മഫ്തിയിലാണ് വനപാലകർ എത്തിയത്. അവർ അനിൽകുമാറിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു.


വനം ഉദ്യോഗസ്ഥരുടെ നടപടി അപലപനീയമാണ്. വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയവരെ വനം ഉദ്യോഗസ്ഥർ കള്ളക്കേസുകൾ എടുത്തും ദ്രോഹിക്കുകയാണ്. വന്യമൃഗങ്ങൾ നശിപ്പിച്ച വിളകൾക്ക് നഷ്ടപരിഹാരത്തിനായി സമീപിക്കുന്നവരോട് വിരോധം തീർക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരിൽ ചിലരുടെ പെരുമാറ്റം.

സഹായധനം വൈകിപ്പിക്കുന്നത് പതിവാണ്. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയെയും വനം മന്ത്രിയേയും നേരിൽക്കണ്ട് പരാതി നൽകുമെന്നും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.