ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് വയനാട്ടിൽ വിദഗ്ധ സംഘം രൂപീകരിച്ചു
Monday, August 26, 2024 6:07 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാട്ടിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്‍റ്) (പിഡിഎൻഎ) സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവായി.

ജില്ലയിലെ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാന്പത്തിക ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുക എന്നിവയാണ് പിഡിഎൻഎയുടെ പ്രധാന ലക്ഷ്യം. സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ഇന്ന് മുതൽ 31 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കും. മാർഗനിർദേശവും സാങ്കേതിക സഹായവും നൽകുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും ജില്ലയിലുണ്ടാവും.

പ്രിൻസിപ്പൽ സെക്രെട്ടറി, ഡിസാസ്റ്റർ മാനേജ്മെന്‍റ് ആൻഡ് സ്റ്റേറ്റ് റിലീഫ് കമ്മീഷണർ പ്രിൻസിപ്പൽ സെക്രട്ടറി പിഡിഎൻഎ പ്രവർത്തങ്ങളുടെ മേൽനോട്ടം വഹിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം സെക്രട്ടറി സംസ്ഥാനതല ഓഫീസർമാരുടെ മേൽനോട്ടം വഹിക്കും. ജില്ലാ കളക്ടർ ജില്ലാതല ഓഫീസർമാരുടെ ചുമതലയും നിർവഹിക്കും.

പാർപ്പിടവും അധിവാസ മേഖലയും, വിദ്യാഭ്യാസം, ആരോഗ്യവും പോഷകാഹാരവും, പൊതു കെട്ടിടവും പൗര സൗകര്യങ്ങളും (നഗരവും ഗ്രാമവും) ഉൾപ്പെടെ, വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ, മാനസികസാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളവും ശുചിത്വവും, റോഡുകളും പാലങ്ങളും, ജലസേചനം (ചെറിയ കനാലുകൾ/ പരന്പരാഗത ജലസേചന സംവിധാനം),


കൃഷിയും ഹോർട്ടികൾച്ചറും (തോട്ടങ്ങളും കാർഷിക തൊഴിലാളികളും ഉൾപ്പെടെ), മൃഗസംരക്ഷണവും കന്നുകാലികളും, ടൂറിസം, എംഎസ്എംഇ, ചെറുകിട, പ്രാദേശിക ബിസിനസുകൾ, ഉപജീവനമാർഗങ്ങൾ, വനവും പരിസ്ഥിതിയും, ആദിവാസികൾ പ്രായമായവർ വൈകല്യമുള്ളവർ എന്നിവരുടെ സാമൂഹിക ഉൾപ്പെടുത്തൽ തുടങ്ങിയവയെ വിവിധ മേഖലകളായി തിരിച്ചാണ് വിദഗ്ധ സംഘം പ്രവർത്തിക്കുക.

ഡിഡിഎംഎ അംഗങ്ങൾ, ഡിപ്പാർട്ട്മെന്‍റ് മേധാവികൾ, എക്സിക്യൂട്ടീവ് എൻജിനിയർമാർ, പിഡബ്ല്യുഡി, എൽഎസ്ജിഡി എൻജിനീയറിംഗ്, മൈനർ ഇറിഗേഷൻ, വാട്ടർ അതോറിറ്റി വകുപ്പുകളിൽ നിന്നുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർമാർ, ഗ്രാമവികസനം, കുടുംബശ്രീ, പട്ടികജാതിപട്ടികവർഗ വികസന വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, വനംടൂറിസം വനിതാ ശിശു സാമൂഹികനീതി തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന ജില്ലാ ടീമിനെ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നയിക്കും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, സിബിആർഐ ഡയറക്ടർ പ്രഫ.ആർ. പ്രദീപ്കുമാർ എന്നിവർ പിഡിഎൻഎയുടെ ടീം ലീഡറായി പ്രവർത്തിക്കും. തുടർന്ന് വിശദമായ റിപ്പോർട്ട് തയാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കും.