പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ നടപടി വേണം
Monday, August 26, 2024 6:07 AM IST
പുൽപ്പള്ളി: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എച്ച്എംസി അംഗങ്ങൾ ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിന്നു സ്ഥലംമാറിപ്പോയ ഡോക്ടർമാർക്ക് പകരം പുതിയ ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.

നിത്യേന 500 ഓളം രോഗികളാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. എന്നാൽ പല ദിവസങ്ങളിലും ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ആശുപത്രിയിൽ ലഭിക്കുന്നതെന്നും ഇതുമൂലം രോഗികൾക്ക് ഡോക്ടർമാരെ കാണാൻകഴിയാത്ത അവസ്ഥയാണ്.

രാവിലെ 11ഓടെ രോഗികൾക്കുള്ള ടോക്കണ്‍ വിതരണം നിർത്തുന്നതുമൂലം ഇതിന് ശേഷമെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണാൻ കഴിയാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.


അടിയന്തരമായി ഡിഎംഒ പ്രശ്നപരിഹാരത്തിന് ഇടപെട്ട് കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകും.

പകർച്ചപ്പനിയുൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിനാവശ്യമായ നടപടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു സ്വീകരിക്കാൻ നടപടി വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.

കെ.എ.എസ്. സ്കറിയ, എൻ.യു. ഉലഹന്നാൻ, മാത്യു മത്തായി ആതിര, ബാബു പ്രണവം, ലിയോ ടോം എന്നിവർ പ്രസംഗിച്ചു.