പട്ടികവർഗ ഉന്നതികളിൽ നിർമാണം പൂർത്തിയാകാതെ അനേകം വീടുകൾ
Monday, August 26, 2024 6:07 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകളിലെ പട്ടികവർഗ ഉന്നതികളിൽ നിർമാണം പൂർത്തിയാകാതെ നിരവധി വീടുകൾ. വർഷങ്ങൾ മുൻപ് പ്രവൃത്തി തുടങ്ങിയതും കരാറുകാർ ഉപേക്ഷിച്ചുപോയതുമാണ് ഈ വീടുകളിൽ പലതും. സർക്കാരിന്‍റെ വിവിധ പദ്ധതികളിൽ പട്ടികവർഗ കുടുംബങ്ങൾക്ക് അനുവദിച്ചതാണ് വീടുകൾ. കാപ്പിസെറ്റ്, ചീയന്പം, പാറക്കടവ്, കൊളവള്ളി തുടങ്ങിയ പ്രദേശങ്ങളിലെ പട്ടികവർഗ ഉന്നതികളിൽ നിർമാണം ഭാഗികമായി നടന്ന വീടുകളുണ്ട്.

ചില വീടുകളുടെ നിർമാണം ഗുണഭോക്താക്കൾ സ്വന്തംനിലയിൽ തുടങ്ങിയതും പണം തികയാതെവന്നതിനാൽ പൂർത്തിയാക്കാൻ കഴിയാത്തതുമാണ്. വീട് നിർമാണത്തിനുള്ള മുഴുവൻ ഫണ്ടും കൈപ്പറ്റിയാണ് കരാറുകാരിൽ പലരും സ്ഥലംവിട്ടത്. നിർമാണത്തിന്‍റെ ഓരോ ഘട്ടവും പൂർത്തിയാകുന്ന മുറയ്ക്ക് അനുവദിക്കേണ്ട തുക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കരാറുകാർ പൂർണമായും കൈപ്പറ്റിയത്.


കൂടുതൽ ഫണ്ട് അനുവദിച്ചാൽ മാത്രമേ വീടുപണി പൂർത്തിയാക്കാൻ കഴിയൂ എന്ന നിലപാടിലാണ് കരാറുകാരിൽ ചിലർ. താമസിച്ചുവന്ന വീട് പുതിയതിനായി പൊളിച്ചുമാറ്റിയ പട്ടികവർഗ കുടുംബങ്ങൾ ദുരിതത്തിലാണ്. ഉന്നതികളിൽ മറ്റുള്ളവരുടെ വീടുകളിൽ കഴിയേണ്ട ഗതികേടിലാണ് ഇവർ.

വീടുകൾ ഗുണഭോക്താക്കളുടെ പേരിൽ അനുവദിക്കുകയും കരാറുകാർ നിർമാണം ഏറ്റെടുത്ത് നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതുമൂലം പ്രവൃത്തി പൂർത്തികരിക്കാത്തതിന്‍റെ പേരിൽ കരാറുകാർക്കെതിരേ നടപടി സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആദിവാസി ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കുന്നതിന് ജില്ലാ ഭരണകൂടവും പട്ടികവർഗ വികസന വകുപ്പും ഇടപെടണമെന്ന ആവശ്യം ശക്തമാണ്.