സൂക്ഷ്മ ആസൂത്രണം: സർവേ പൂർത്തിയായി
Sunday, August 25, 2024 5:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ബാധിതരെ സാമൂഹിക, സാന്പത്തിക, വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ച് പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ വിവരശേഖരണം കുടുംബശ്രീയുടെ സഹായത്തോടെ നടത്തിയതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.


മുഴുവൻ കുടുംബങ്ങളെയും താത്കാലികമായി പുനരധിവസിപ്പിക്കാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ്. ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ച് ഓരോ വകുപ്പും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾക്ക് രൂപം നൽകുമെന്നും കളക്ടർ പറഞ്ഞു.