കടുവകൾ ചത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Sunday, August 25, 2024 5:53 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ ബിദർക്കാട് ഫോറസ്റ്റേ റേഞ്ച് പരിധിയിലെ സസക്സ് എസ്റ്റേറ്റിൽ രണ്ട് കടുവകൾ വിഷം അകത്തുചെന്ന് ചത്ത സംഭവത്തിൽ മുന്നു പേർ അറസ്റ്റിൽ.

പഞ്ചിമ ബംഗാൾ സ്വദേശികളായ സൂര്യാനന്ദ് പരാഗ്(35), അമൻ കൊയല(24) സുരേഷ് നൻവാർ(25)എന്നിവരെയാണ് ഡിഎഫ്ഒ വെങ്കിടേഷ് പ്രഭുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സസക്സ് എസ്റ്റേറിൽ അമ്മക്കടുവയും കുട്ടിക്കടുവയുമാണ് ചത്തത്.


കടുവകളുടെ ജഡത്തിന് 200 മീറ്റർ മാറി കാട്ടുപന്നിയുടെ ജഡവും ഉണ്ടായിരുന്നു. കടുവകൾ ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു കാട്ടുപന്നിയുടെ ജഡം. വിഷം അകത്തുചെന്നു ചത്ത കാട്ടുപന്നിയുടെ മാംസം ആഹരിച്ചതാണ് കടുവകളുടെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.