വീട് തകർന്നു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടു
Sunday, August 25, 2024 5:53 AM IST
സുൽത്താൻ ബത്തേരി: തകർന്നുവീണ വീട്ടിൽ അകപ്പെട്ട അഞ്ചംഗ കുടുംബത്തെ നാട്ടുകാർ രക്ഷപ്പെടുത്തി. നെൻമേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്നലെ പുലർച്ചെ ഒന്നോടെ തകർന്നത്.

ആബിദയുടെ ഭർതൃസഹോദരി ജംഷീന(38), മാതാവ് റാബിയ(60), ജംഷീനയുടെ മക്കളായ റാമിസ്(18), മുഹമ്മദ് ഐസാൻ(മൂന്ന്), ബന്ധു റൗഫ്(20)എന്നിവർക്ക് പരിക്കേറ്റു. ഉറങ്ങുകയായിരുന്ന ഇവരുടെ ദേഹത്തേക്കാണ് വീടിന്‍റെ മേൽക്കൂരയും ഭിത്തിയും പതിച്ചത്.

ശബ്ദംകേട്ട് സമീപവാസികൾ എത്തിയപ്പോൾ കണ്ടത് പുറത്തുകടക്കാൻ കഴിയാതെ വിഷമിക്കുന്ന കുടുംബാംഗങ്ങളെയാണ്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച നാട്ടുകാർ എല്ലാവരെയും പുറത്ത് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇതിനു പിന്നാലെ പോലീസും അഗ്നി-രക്ഷാസേനയും സ്ഥലത്ത് എത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല.


കാലപ്പഴക്കമാണ് വീട് തകരുന്നതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കുടുംബത്തിനു വാടക വീട് അടിയന്തരമായി കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷീല പുഞ്ചവയൽ പറഞ്ഞു. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആബിദയ്ക്കു വീട് നിർമിച്ചു നൽകുമെന്നു വാർഡ് മെംബറുമായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിജി ചെറുതോട്ടിൽ അറിയിച്ചു.