സ്മൃതി കുടീരത്തിൽ പൊട്ടിക്കരഞ്ഞ അജിതയെ നെഞ്ചോടുചേർത്ത് തെലങ്കാന മന്ത്രി
Sunday, August 25, 2024 4:40 AM IST
കൽപ്പറ്റ: പുത്തുമലയിൽ അമ്മയുടെ സ്മൃതികുടീരത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ ചൂരൽമല സ്വദേശിനി അജിതയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് തെലങ്കാന പഞ്ചായത്തീരാജ് ഗ്രാമ വികസന മന്ത്രി ദൻസാരി അനസൂയ സീതക്ക.

കാണാതായവരുടെ പട്ടികയിലായിരുന്നു ഇതുവരെ അജിതയുടെ അമ്മ. കഴിഞ്ഞ ദിവസം ഡിഎൻഎ പരിശോധനാഫലം വന്നപ്പോഴാണ് പുത്തുമലയിൽ കൂട്ടമായി അടക്കം ചെയ്തതിൽ അമ്മയുമുണ്ടെന്ന് അജിത തിരിച്ചറിഞ്ഞത്.

ഉള്ളുരുകുന്ന വേദനയുമായി പുത്തുമലയിൽ സ്മൃതികുടീരത്തിനു മുന്നിൽ അജിത കണ്ണീർ പൊഴിക്കുന്നതിനിടെയാണ് സീതക്ക അവിടെ എത്തിയത്. വാവിട്ടുകരഞ്ഞ അജിതയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച സീതക്ക എല്ലാവർക്കുമൊപ്പം പ്രാർഥനയിൽ പങ്കെടുത്താണ് പുത്തുമലയിൽനിന്നു മടങ്ങിയത്.


ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടമായ ബാലിക അവന്തികയെ താമസസ്ഥലത്ത് മന്ത്രി സന്ദർശിച്ചു. അവന്തികയ്ക്കു സമ്മാനങ്ങൾ നൽകി. ചികിത്സയ്ക്കുള്ള സഹായധനം കൈമാറി. ബാലികയുടെ പഠനച്ചെലവ് ഏറ്റെടുമെന്ന് ഒപ്പമുണ്ടായിരുന്ന ടി. സിദ്ദിഖ് എംഎൽഎയെ അറിയിച്ചു.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച മന്ത്രി ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ആഴം മനസിലാക്കി. ദുരന്തബാധിതരെ വാസസ്ഥലങ്ങളിൽ സന്ദർശിച്ച് ആശ്വസിപ്പിച്ചു.