സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: കർഷക കോൺഗ്രസ്
Wednesday, August 28, 2024 4:51 AM IST
തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്എ പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുമെന്ന സർക്കാർ ഉറപ്പ് നില നിൽക്കെ കേരള സർക്കാരിന്‍റെ പരിസ്ഥിതി വകുപ്പ് വെബ്സൈറ്റിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ട ഒരു മാപ്പും, അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊരു മാപ്പും അപ്‌ലോഡ് ചെയ്തത്ഈ വിഷയത്തിൽ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നതിന് തെളിവാണെന്ന് കർഷക കോൺഗ്രസ്.

വില്ലേജ് അതിർത്തി മനസിലാക്കാനാണ് വില്ലേജ് പൂർണമായും ഉൾപ്പെട്ടിട്ടുള്ള മാപ്പ് പുറത്തുവിട്ടത് എന്നാണ് പരിസ്ഥിതി വകുപ്പ് പറയുന്നത്. എന്നാൽ ആ മാപ്പ് പരിശോധിക്കുമ്പോൾ പല വില്ലേജുകളിലും വില്ലേജ് അതിർത്തിയിലൂടെയല്ല ഇഎസ്എ അതിർത്തി പോയിരിക്കുന്നതെന്ന് കാണാം.

ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഒരു മാപ്പിൽ ജില്ലയിലെ മലയോര മേഖലയിൽ റിപ്പോർട്ടിന്‍റെ പരിധിയിലുളള വില്ലേജുകളെ മുഴുവനായും ഉള്‍പ്പെടുത്തിയതായി കാണപ്പെടുന്നുണ്ട്. ഇത് മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയായിരുക്കുകയാണ്. നിലവിൽ നൽകിയിരിക്കുന്ന രണ്ടു മാപ്പുകളിൽ ഏതാണ് അന്തിമമായി ഉപയോഗിക്കാൻ പോകുന്നത് എന്ന് ചോദിക്കുമ്പോൾ സംസ്ഥാന സർക്കാരിന് മറുപടിയില്ല.


പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ ജനങ്ങളും, ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാക്കിയ മാപ്പ് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരമുളള മാപ്പ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് വിഷയത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗവും കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബോസ് ജേക്കബ് ആവശ്യപ്പെട്ടു.