നഷ്ടപരിഹാരം അധികൃതർ തയാറാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ: എംഎൽഎ
Wednesday, August 28, 2024 4:40 AM IST
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം അധികൃതർ തയാറാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇ.കെ വിജയൻ എംഎൽഎ.

ഉടനടി ഒരു സഹായം എന്ന നിലയ്ക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടില്ല. പൂർണമായും വീട് നഷ്ടപ്പെട്ടവർ, മറ്റ് നാശനഷ്ടങ്ങളുണ്ടായവർ എന്നിവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം പ്രദേശത്തിന്‍റെ സങ്കീർണമായ പ്രശ്നങ്ങൾ കൂടി എൻഐടി വിദഗ്ധർ, ഡിസാസ്റ്റർ സെക്രട്ടറി, കളക്ടർ ഉൾപ്പെടുന്ന സംഘം സ്ഥലത്ത് എത്തിച്ചേർന്ന് പഠനം നടത്തും. അടിയന്തര ധന സഹായത്തെക്കുറിച്ച് സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.


വീടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് അധികൃതരെടുക്കുന്ന കണക്കിൽ ഉൾപ്പെട്ടിട്ടില്ലെന്ന ആശങ്ക ആർക്കും വേണ്ടെന്നും സർക്കാർ ഔദ്യോഗികമായി ഒരു ലിസ്റ്റും ശേഖരിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.