അതിശക്ത മഴ, മണ്ണിടിച്ചിൽ : വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ ഭീഷണി
Wednesday, August 28, 2024 4:40 AM IST
നാദാപുരം: വിലങ്ങാട് മേഖലയില്‍ ശക്തമായ മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടൽ ഭീഷണി. 23 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ മാസം ഉരുൾപൊട്ടി മനുഷ്യ ജീവൻ നഷ്ടപ്പെടുകയും കനത്ത നാശവുമുണ്ടായ മഞ്ഞച്ചീളിയിൽ നിന്നാണ് 23 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് പ്രദേശവാസികളായ ദുരിതബാധിതരെ വീണ്ടും മാറ്റിപാര്‍പ്പിച്ചത്.

തിങ്കളാഴ്ച്ച രാത്രി മുതൽ പ്രദേശവാസികളിൽ വീണ്ടും ഭീതി പടർത്തി വിലങ്ങാട് മലയോരത്ത് അതിശക്തമായ മഴ പെയ്യുകയായിരുന്നു.മഴ മണിക്കൂറുകൾ നീണ്ടതോടെ ജൂലായ് 30 ന് ഉരുൾ പൊട്ടലുണ്ടായ അതേ ഭൂമിയുടെ മുകൾ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയും കൂറ്റൻ പാറകളും, മണ്ണും ഒലിച്ചിറങ്ങുകയും ആയിരുന്നു. വന മേഖലയിലും മഴ കനത്തതോടെ പുഴയിൽ ക്രമാതീതമായി ജല നിരപ്പ് ഉയരുകയും വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലാവുകയും ചെയ്തു.

മഞ്ഞക്കുന്നില്‍ ഉരുള്‍പൊട്ടിയ ഇടങ്ങളിലൂടെ കല്ലുകള്‍ ഉരുളുകയും വെള്ളത്തിന്‍റെ ഒഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ രക്ഷാപ്രവർത്തകർ ഇടപെട്ട് ഭയചിതരായ സമീപവാസികളെ പാരീഷ് ഹാളുകളിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ഒഴുക്കിൽ കടപുഴകിയ വൻ മരങ്ങൾ ഉൾപ്പെടെ പുഴയിൽ ഒലിച്ചിറങ്ങി പാലത്തിൽ വന്ന് കുടുങ്ങി കിടന്നു. വെള്ളം കയറിയതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു.


ജൂലായ് 30നാണ് വിലങ്ങാട് മേഖലയിൽ അതി ഭീകരമായ വിധം 100 ലേറെ ഉരുള്‍പൊട്ടലുണ്ടായത്. അന്നത്തെ ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടത്. 112 ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകളും സംഭവിച്ചു. ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയും മുന്‍ അധ്യാപകനുമായ കുളത്തിങ്കല്‍ മാത്യുവിന് ജീവൻ നഷ്ടമായിരുന്നു. കോടികളുടെ നാശമാണ് അന്ന് ഉണ്ടായത്. പാരിഷ് ഹാളുകളിലെ ദുരിതബാധിതരെ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗ തീരുമാന പ്രകാരം വാടക വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

നിയമസഭ പരിസ്ഥിതി സമിതി 29ന് വിലങ്ങാട് സന്ദര്‍ശിക്കും

കോഴിക്കോട്: നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 29, 30 തീയതികളിലായി കോഴിക്കോട്, വയനാട് ജില്ലകളിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്, മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തും. സമിതി 29 ന് രാവിലെ 8.30 ന് വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിച്ചശേഷം ഉച്ചയ്ക്ക് രണ്ടിന് നാദാപുരം റസ്റ്റ് ഹൗസില്‍ യോഗം ചേരും.