റോഡിന്‍റെ തകർച്ചക്ക് ആക്കം കൂട്ടുന്ന ഭാരവാഹനങ്ങൾ തടഞ്ഞു നാട്ടുകാരുടെ പ്രതിഷേധം
Tuesday, August 27, 2024 7:30 AM IST
തിരുവന്പാടി: ചെളിയിൽ പൂണ്ട തിരുവന്പാടി കഐസ്ആർടിസി സബ് ഡിപ്പോ റോഡിന്‍റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിൽ ഭാര വാഹനങ്ങൾ ഓടാൻ തുടങ്ങിയത് നാട്ടുകാരെ ക്ഷുഭിതരാക്കി. സബ് ഡിപ്പോ നിർമാണ ആവശ്യത്തിനെത്തിയ മൂന്നു ഭാരവാഹനങ്ങളും ഒരു ക്രെയിനും നാട്ടുകാർ തടഞ്ഞിട്ടു പ്രതിഷേധിച്ചു.

കഴിഞ്ഞദിവസം രാവിലെയാണ്, പൈലിംഗ് പ്രവൃത്തിക്കായി കൊണ്ടുവന്ന യന്ത്രസാമഗ്രികളടങ്ങിയ വാഹനങ്ങൾ ഇരുപതോളം പേരടങ്ങിയ സംഘം തടഞ്ഞത്. കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വാഹനങ്ങളാണ് ഡിപ്പോ പരിസരത്തുവച്ച് തടഞ്ഞത്. പുന്നക്കൽ റോഡിൽനിന്നും നാല്പതുമേനി വഴി എത്തിയ വാഹനങ്ങൾക്കു നേരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

സംഘർഷാവസ്ഥ ഉടലെടുത്തതോടെ തിരുവന്പാടി പോലീസ് സ്ഥലത്തെത്തി. എസ്ഐ സി.ആർ. അരവിന്ദന്‍റെ നേതൃത്വത്തിൽ രംഗം ശാന്തമാക്കി. ഡിപ്പോയിലേക്കുള്ള പ്രധാനറോഡ് കറ്റിയാട് ഗവ. മൃഗാശുപത്രി വഴിയുള്ളതാണ്. ഈ റോഡ് കാൽനടയാത്രയ്ക്കു പോലും പറ്റാത്തവിധം ചെളി നിറഞ്ഞിരിക്കുകയാണ്. കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം ചെളിയിൽ കുടുങ്ങുകയാണ്.

ഓട്ടോറിക്ഷകൾ ഇതുവഴി പോകാൻ മടിക്കുന്നു. സ്കൂൾ വിദ്യാർഥികൾ ചെളിയിലൂടെ നടന്നു നീങ്ങുന്നത് സങ്കടകരകരമായ കാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രിഎന്നിവിടങ്ങളിലേക്കുള്ള റോഡു കൂടിയാണിത്. ഈ റൂട്ടിൽ ഗതാഗതം ദുഷ്കരമായതോടെയാണ് നാട്ടുകാർ നാല്പതുമേനി റോഡിനെ ആശ്രയിച്ചു തുടങ്ങിയത്. അതിനിടെ, കഐസ്ആർടിസി സബ് ഡിപ്പോയിലേക്കുള്ള ഭാരവാഹനങ്ങളും നാല്പതുമേനി വഴി ഓടാൻ തുടങ്ങിയതോടെ ആ റോഡും തകർന്നു തുടങ്ങി. കഴിഞ്ഞ മാസം പുന്നക്കൽ റോഡ് ഭാഗത്തു വച്ചും ഡിപ്പോയിലേക്കുള്ള ഭാരവാഹനങ്ങൾ നാട്ടുകാർ തടഞ്ഞിരുന്നു. മഴക്കാലത്തിനു മുൻപ് പ്രദേശവാസികൾ വൻതുക മുടക്കിയും പഞ്ചായത്തിൽ നിന്നു ലഭിച്ച ചെറിയ തുകയും ഉപയോഗിച്ചും മൃഗാശുപത്രി റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു.


എന്നാൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി റോഡ് വെട്ടിക്കീറി അശാസ്ത്രീയമായി പ്രവൃത്തി നടത്തിയതിനാൽ റോഡിൽ വലിയ കിടങ്ങുകൾ രൂപപ്പെടുകയായിരുന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച ഭാഗങ്ങൾ ആറു മാസമായിട്ടും നികത്തിയിട്ടില്ല. നാട്ടുകാർക്കുള്ള ഏക ആശ്രയമായ നാല്പതുമേനി വഴി ഭാര വാഹനങ്ങൾ ഓടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർമസമിതി ചെയർമാൻ ബേബി പുളിമൂട്ടിൽ, കണ്‍വീനർ ബെന്നി കിഴക്കേപ്പറന്പിൽ എന്നിവർ പറഞ്ഞു.

അങ്ങനെയെങ്കിൽ പ്രവൃത്തി നിർത്തി വയ്ക്കേണ്ടിവരുമെന്നാണ് ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി പറയുന്നത്. അതിനിടെ ലിന്േ‍റാ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.