അങ്ങാടിപ്പുറത്ത് റെയില്‍വേ അണ്ടര്‍പാസ് വേണം: നിവേദനം നല്‍കി
Tuesday, August 27, 2024 7:42 AM IST
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് റെയില്‍വേ അണ്ടര്‍പാസ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി റെയില്‍വേക്ക് നിവേദനം നല്‍കി. ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയില്‍, ഖാദര്‍ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്‍റ് സൈതാലി വലമ്പൂര്‍ എന്നിവരാണ് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് നിവേദനം നല്‍കിയത്. പാലക്കാട്-കോഴിക്കോട് ദേശീയപാത 213ല്‍ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്.

നാലുവരിയായി വരുന്ന റോഡ് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം രണ്ടുവരിയായി കുറയുന്നതിനാല്‍ അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ പാതയില്‍ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.

ഇത് വലിയ അസൗകര്യങ്ങളുണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാന്‍ അണ്ടര്‍പാസിനാകും. ഈ പ്രദേശത്തുള്ള കാല്‍നടയാത്രക്കാര്‍ റെയില്‍വേ ക്രോസിംഗ് കടക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

പുതുതായി റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നിടത്ത് അണ്ടര്‍ പാസ് കൂടി നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അങ്ങാടിപ്പുറത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കണമെന്നും അഞ്ച് മീറ്റര്‍ വിസ്താരത്തിലുള്ള അണ്ടര്‍ പാസ് ആണ് ഇവിടെ ആവശ്യമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.