മരത്താണി വഴിയോര വിശ്രമ കേന്ദ്രം അവഗണനയിൽ
Monday, August 26, 2024 5:41 AM IST
മഞ്ചേരി: ഇക്കഴിഞ്ഞ മെയ്26ന് ഉദ്ഘാടനം ചെയ്ത തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണിയിലെ വഴിയോര വിശ്രമ കേന്ദ്രം കാട് മൂടി നശിക്കുന്നു. സിഎന്‍ജി റോഡില്‍ 15 ലക്ഷം രൂപ ചെലവിട്ടാണ് ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി വിശ്രമകേന്ദ്രം നിര്‍മിച്ചത്.

പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡിലൂടെ കടന്നുപോകുന്നത്. ഇങ്ങനെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കുന്നതിന് എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ നാളിതുവരെ വിശ്രമ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടില്ല.


കുടിവെള്ളം, ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി ഫണ്ട് വകയിരുത്തിയെങ്കിലും നടപടിയെടുക്കാന്‍ ഭരണസമിതി കൂട്ടാക്കിയില്ല.

ഇതോടെ കേന്ദ്രം തുറക്കുന്നതിന് തടസമായി. യുഡിഎഫിലെ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ധൃതിപിടിച്ച് ശിലാഫലകം സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.