അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ നവീകരണം മന്ദഗതിയില്‍
Monday, August 26, 2024 5:41 AM IST
അങ്ങാടിപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയില്‍. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍റെ ആദ്യഘട്ട പ്രവൃത്തികള്‍ മുഴുവനായിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ഇതോടൊപ്പം കുറ്റിപ്പുറം, നിലമ്പൂര്‍, അങ്ങാടിപ്പുറം സ്റ്റേഷനുകളാണ് മലപ്പുറം ജില്ലയില്‍ അന്ന് ഉദ്ഘാടനം ചെയ്തത്. 8.5 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് അങ്ങാടിപ്പുറത്ത് നടന്നുവരുന്നത്. അങ്ങാടിപ്പുറത്തിനു പുറമെ കുറ്റിപ്പുറം, നിലമ്പൂര്‍, പരപ്പനങ്ങാടി, തിരൂര്‍ എന്നീ സ്റ്റേഷനുകളാണ് നവീകരിക്കാന്‍ തീരുമാനിച്ചിരുന്നത്.

അങ്ങാടിപ്പുറത്ത് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച റെയില്‍വേ സ്റ്റേഷന്‍റെ മുന്‍വശത്തുള്ള പ്രധാന കവാടത്തിന്‍റെ പ്രവൃത്തികള്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും മുഴുവനായിട്ടില്ല. രണ്ട് ഘട്ടങ്ങളിലായാണ് പ്രവൃത്തികള്‍ നടക്കുന്നത്. നിലവിലെ രണ്ട് പ്ലാറ്റ്ഫോമുകള്‍ക്ക് പുറമേ മൂന്നാമതൊരു പ്ലാറ്റ്ഫോം കൂടി പണിയും. എഫ്സിഐ ഗോഡൗണിനോടനുബന്ധിച്ചാണ് പുതിയത് നിര്‍മിക്കുകയെന്ന് റെയില്‍വേ പറഞ്ഞിരുന്നത്.

ഒന്നാം പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ച് മേല്‍പ്പാലവും നിര്‍മാണത്തിലുണ്ട്. ഇതെല്ലാം രണ്ടാംഘട്ട പ്രവൃത്തികളില്‍ ഉള്‍പ്പെട്ടതാണ്. ഡിസ്പ്ലേ ബോര്‍ഡുകള്‍, അലങ്കാര വിളക്കുകള്‍, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ആദ്യഘട്ട നിര്‍മാണത്തില്‍പ്പെടും. കൂടുതല്‍ ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിക്കല്‍, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം എന്നിവ പൂര്‍ത്തിയായിട്ടില്ല.


ഈ പാതയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനം, സ്റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള വീതി കൂടിയ റോഡിന്‍റെ നിര്‍മാണം, ഒന്നാം പ്ലാറ്റ്ഫോമിലെത്തുന്നവര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ ട്രെയിനില്‍ കയറാനുള്ള സൗകര്യം തുടങ്ങിയ പ്രവൃത്തികള്‍ ദ്രുതഗതിയിലാണ് തീര്‍ത്തത്. രണ്ടാമത് പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂരയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

പ്രവൃത്തി തീരാത്തതിനാല്‍ യാത്രക്കാര്‍ക്ക് മഴ നനഞ്ഞ് ട്രെയിനിൽല്‍ കയറിയിറങ്ങേണ്ടിവരുന്നു. ഇതിനു പുറമെ യാത്രക്കാരില്‍ നല്ലൊരു ശതമാനം പേര്‍ക്കും തകര്‍ച്ച നേരിടുന്ന എഫ്സിഐ റോഡ് എന്നറിയപ്പെടുന്ന ഗുഡ്സ് ഷെഡ് റോഡിലൂടെ വേണം ദേശീയപാത കോഴിക്കോട്-പാലക്കാട് റോഡിലേക്ക് എത്തിപ്പെടാന്‍.

റോഡിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ രണ്ടാംഘട്ടത്തിലായിരിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞിരുന്നത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വൈദ്യുതീകരണം പൂര്‍ത്തീകരിച്ച് ട്രയല്‍ റണ്‍ ഓടിയെങ്കിലും മേലാറ്റൂര്‍ സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസം കാരണം വൈദ്യുതി ഉപയോഗിച്ചുള്ള ട്രെയിനുകള്‍ക്ക് ഓടാന്‍ കഴിഞ്ഞിട്ടില്ല.