മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ചാലിയാര്‍ പുഴയിലെ തെരച്ചില്‍ 26 ദിവസം പിന്നിടുന്നു
Monday, August 26, 2024 5:41 AM IST
എടക്കര: വയനാട് മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി ചാലിയാര്‍ പുഴയില്‍ നടത്തുന്ന തെരച്ചില്‍ ഇരുപത്തിയാറ് ദിവസം പിന്നിടുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസത്തെ തെരച്ചിലില്‍ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജൂലൈ 31നാണ് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്നു കണ്ടെടുക്കാന്‍ തുടങ്ങിയത്. പതിനഞ്ച് ദിവസം പോലീസ്, അഗ്നിരക്ഷാസേന, എന്‍ഡിആര്‍എഫ്, ഇആര്‍എഫ്, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ തെരച്ചിലില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ 80 മൃതദേഹങ്ങളും 173 ശരീരഭാഗങ്ങളും കണ്ടെത്താനായി.ഇതില്‍ 41 പുരുഷന്‍മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

തെരച്ചില്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദുരന്തനിവാരണ അഥോറിറ്റിയോ ഉത്തരവ് പുറപ്പെടുവിക്കാത്തതിനാല്‍ തെരച്ചില്‍ തുടരുകയാണ്. പോലീസ്, എംഎസ്പി സേനയിലെ അറുപതോളം അംഗങ്ങള്‍, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലണ് തെരച്ചില്‍ നടത്തുന്നത്.

ഇന്നലെ എംഎസ്പി സേനാംഗങ്ങള്‍ തെരച്ചിലിനെത്തിയെങ്കിലും അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്താത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോയി. ചാലിയാറിന്‍റെ ഇരുട്ടുകുത്തിക്ക് താഴെയുള്ള ഭാഗങ്ങളിലാണ് കഴിഞ്ഞ പതിനൊന്ന് ദിവസമായി സേനാവിഭാഗങ്ങള്‍ പരിശോധന നടത്തുന്നത്.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിന്‍റെ തീരങ്ങളില്‍ പുതിയതായി രൂപപ്പെട്ട മണ്‍തിട്ടകള്‍ക്കടിയില്‍ മാത്രമേ ഇനി മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അതിശക്തമായ മഴ പെയ്ത് ഈ മണ്‍തിട്ടകള്‍ ഒലിച്ച് പോകുമ്പോള്‍ മാത്രമേ ഇവ കണ്ടെത്താനാകൂ. കണ്ടെത്തിയാല്‍ തന്നെ അസ്ഥികള്‍ മാത്രമായിരിക്കും ഇനി ലഭിക്കുക.

ഒരാഴ്ചയിലധികമായി മഴ മാറിയതിനെത്തുടര്‍ന്ന് ചാലിയാറില്‍ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. എങ്കിലും മുകളില്‍ നിന്നുള്ള നിര്‍ദേശം ലഭിക്കും വരെ തെരച്ചില്‍ തുടരാനാണ് പോലീസിന്‍റെ തീരുമാനം. 159 പേരെയാണ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത്.


പ്രത്യേക തെരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി

കൽപ്പറ്റ: മേപ്പാടി പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ ആനടിക്കാപ്പിനും സൂചിപ്പാറയ്ക്കും ഇടയിൽ ഇന്നലെ നടത്തിയ പ്രത്യേക തെരച്ചലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. അസ്ഥികളും സ്ത്രീയുടെ മുടിയുമാണ് കണ്ടെത്തിയത്.

എൻഡിആർഎഫ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരുമാണ് രാവിലെ ആറ് മുതൽ ഉച്ചവരെ തെരച്ചിൽ നടത്തിയത്. ചെങ്കുത്തായ പ്രദേശത്ത് നടന്ന തെരച്ചിലിൽ 14 അംഗ സംഘമാണ് പങ്കെടുത്തത്.

ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം മുട്ടിലിൽ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രത്യേക തെരച്ചിൽ തീരുമാനിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങൾ മേപ്പാടിയിൽ എത്തിച്ചു. നേരത്തേ തെരച്ചിലിൽ ആനടിക്കാപ്പിനും സൂചിപ്പാറയ്ക്കും ഇടയിൽ നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 വരെ തീരുമാനിച്ച തെരച്ചിൽ മഴമൂലമാണ് ഉച്ചയ്ക്ക് അവസാനിപ്പിച്ചത്. ദുർഘട മേഖലയിൽ തെരച്ചിൽ നടക്കുന്നതിനാൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൗകര്യം ഉറപ്പാക്കിയിരുന്നു. തെരച്ചിൽ സംഘത്തിനു ഉപകരണങ്ങൾ എത്തിക്കാൻ മറ്റൊരു സംഘത്തെയും നിയോഗിച്ചിരുന്നു.

സൂചിപ്പാറ മേഖലയിൽ തെരച്ചിൽ തുടരും: മന്ത്രി എ.കെ. ശശീന്ദ്രൻ

കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തെരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തി. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്.

ഇന്നും തെരച്ചിൽ തുടരുമെന്ന് വനം വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തെരച്ചിലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രാവിലെ 10ന് കളക്ടറേറ്റിൽ യോഗം ചേരും. തുടർന്ന് തെരച്ചിൽ നടത്തുന്ന പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.