സ്വകാര്യ ഭൂമിയിലെ നീർച്ചാൽ മണ്ണിട്ട് മൂടി : റോഡിൽ വെള്ളക്കെട്ട്
Wednesday, August 28, 2024 7:05 AM IST
നെടുമങ്ങാട് : നീർച്ചാൽ മണ്ണിട്ട് മൂടിയതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായി പരാതി. കരകുളം കിഴക്കേല വാര്യക്കോണത്തെ ഒരു സ്വകാര്യ ഭൂമിയിലെ സ്വാഭാവിക നീർച്ചാലാണ് ഉടമ മണ്ണിട്ട് മൂടിയത്. ഈ നീർച്ചാലിലൂടെയാണ് വെള്ളം കിള്ളിയാറ്റിലേക്ക് എത്തിയിരുന്നത്. എന്നാൽ നീർച്ചാൽ അടച്ചതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

നിരന്തരമായ വെള്ളക്കെട്ട് കാരണം റോഡും തകർന്നു. നീർച്ചാൽ പുനഃസ്ഥാപിച്ചാൽ മാത്രമേ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനാകുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്തിലും മറ്റു അധികൃതർക്കും പരാതി നൽകി.


പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തുകയും ഏഴു ദിവസത്തിനകം സ്വാഭാവിക നീർച്ചാൽ പുനസ്ഥാപിക്കണമെന്ന് ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ നോട്ടീസ് നൽകി ഒരു മാസമായിട്ടും യാതൊരു നടപടിയും ഉടമ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.