തിട്ടമംഗലത്തെ ക്ഷീരവ്യവസായ സഹകരണസംഘം ഓര്‍മയാകുന്നു
Wednesday, August 28, 2024 6:52 AM IST
പേരൂര്‍ക്കട: ക്ഷീര കര്‍ഷകരുടെ പ്രതീക്ഷയും ജീവിതവുമായിരുന്ന വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തെ ക്ഷീരവ്യവസായ സഹകരണസംഘം ഓര്‍മയാകുന്നു. നിരവധി ക്ഷീരകര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിച്ച ശേഷം തിട്ടമംഗലത്തെ ഈ ഔട്ട്‌ലെറ്റ് വഴിയാണ് ദിനംപ്രതി നൂറുകണക്കിന് ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തിവന്നിരുന്നത്.

പട്ടത്തെ മില്‍മയുടെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്. 1960ല്‍ സ്ഥാപിക്കപ്പെട്ട 3211-ാം നനമ്പര്‍ ക്ഷീരവ്യവസായ സഹകരണസംഘം കെട്ടിടം തകര്‍ന്ന് ശോച്യാവസ്ഥയില്‍ കാടും പടര്‍പ്പും കയറി ക്കിടക്കുകയാണ് ഇപ്പോൾ. ഉപയോഗ ശൂന‍്യമായ കെട്ടിടത്തിന്‍റെ വാതിലുകൾ തകർന്നു കിടക്കുന്നതിനാൽ മദ്യപാനികളും സാമൂഹികവിരുധരും ഇവിടം താവളം ആക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

സംഘത്തിന്‍റെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി ജി. കാര്‍ത്തികേയന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഇതിനെ വിവിധോദ്ദേശ്യ സഹകരണ സംഘമാക്കി മാറ്റാന്‍ ശ്രമിച്ചുവെങ്കിലും ചിലരുടെ എതിര്‍പ്പുമൂലം അതുണ്ടായില്ല.


ഭരണസമിതിയിലെ ഐക്യമില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളും കൂടി വന്നതോടെ സ്ഥാപനം മുന്നോട്ടുപോകുന്ന കാര്യത്തില്‍ സംശയമായി. ഇതോടെ സ്ഥാപനത്തിന് പൂട്ടുവീഴുകയായിരുന്നു. ഒരു സെക്രട്ടറി, സ്വീപ്പര്‍, ഔട്ട്‌ഡോര്‍ ജോലിക്ക് ഒരു ജീവനക്കാരന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കാലിത്തീറ്റ സംഭരണത്തിന് പ്രത്യേക മുറിയും ഓഫീസിനോടു ചേര്‍ന്ന് ഉണ്ടായിരുന്നു. ഓഫീസിലെ ശീതീകരണി, മറ്റുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കെട്ടിടത്തില്‍ ഇപ്പോഴും ജീര്‍ണിച്ച നിലയിലുണ്ട്. കെട്ടിടത്തിന്‍റെ ഒരുഭാഗം ഇടിഞ്ഞുവീണ നിലയിലാണ്.

നിരന്തരമുള്ള പരാതികളെ തുടര്‍ന്ന് അധികൃതര്‍ ഇവിടെയെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ലക്ഷ്യം എങ്ങുമെത്തിയില്ലെന്നു ബിജെപി ഏരിയാ പ്രസിഡന്‍റ് തിട്ടമംഗലം ഹരി പറയുന്നു.