ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാർ ഒന്നും ചെയ്തില്ല : രമേശ് ചെന്നിത്തല
Wednesday, August 28, 2024 6:52 AM IST
നെയ്യാറ്റിന്‍കര: ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതൊന്നും ഗവൺമെന്‍റ് ചെയ്തില്ലെന്നും ഭരിക്കാനറിയാത്തവർ ഭരിക്കുന്ന ദുരന്തമാണ് കഴിഞ്ഞ എട്ടു വർഷമായി കേരളം അനുഭവിക്കുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ബാലരാമപുരം വഴിമുക്ക് മണവാട്ടി ഓഡിറ്റോറിയത്തിലെ ഉമ്മൻചാണ്ടി നഗറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സർക്കാർ കേരളത്തിലെ ജീവനക്കാരോട് രാഷ്ട്രീയ പക്ഷപാത സമീപനമാണ് പുലർത്തുന്നത്. യുഡിഎഫ് ഗവ. ജീവനക്കാർക്ക് പരമാവധി ആനുകൂല്യം നൽകിയിട്ടുണ്ട്. അവകാശങ്ങൾ കവർന്നെടുക്കലാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. മെഡിക്കൽ റീ ഇംപേഴ്സ്മെന്‍റും മെഡിസെപ്പും നിലവിലില്ല. സാമ്പത്തിക തകർച്ചയിലേയ്ക്ക് കേരളത്തെ എത്തിച്ചതിന്‍റെ പൂർണ ഉത്തരവാദിത്വവും ഇടതു സർക്കാരിനാണെന്ന് ചെന്നിത്തല ആരോപിച്ചു.

ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഏഴ് ഗഡുക്കളിലായി 22 ശതമാനമായിട്ടും അനുവദിക്കാൻ തയാറായിട്ടില്ല. ലീവ് സറണ്ടർ ലഭിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. അസംബ്ലിയിൽ ആവർത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ല. ട്രാൻസ്ഫറുകളും പ്രമോഷനുകളും അട്ടിമറിക്കപ്പെട്ടു. അപ്രഖ്യാപിത നിയമന നിരോധനമാണുള്ളത്. കിഫ്ബി വെള്ളാനയായി മാറി. പദ്ധതി പ്രവർത്തനങ്ങളെല്ലാം ഇടതു സർക്കാർ നിർത്തി വച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


ജില്ലാ പ്രസിഡന്‍റ് വി.എസ്. രാഘേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസന്‍റ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എ.ടി. ജോർജ്, നെയ്യാറ്റിൻകര സനൽ, ആർ. വത്സലൻ, വിൻസന്‍റ് ഡി. പോൾ, അഡ്വ. എസ്.കെ. അശോക് കുമാർ, അഡ്വ. സി.ആർ. പ്രാണകുമാർ, ജെ. ജോസ് ഫ്രാങ്ക്ളിൻ, അഡ്വ. കെ. വിനോദ് സെൻ എന്നിവര്‍ സംബന്ധിച്ചു. പ്രതിനിധി സമ്മേളനം കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാറും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ .എം.ജാഫർ ഖാനും ഉദ്ഘാടനം ചെയ്തു.