വായ്പയെടുത്ത അഞ്ചുലക്ഷത്തിന്‍റെ തിരിച്ചടവു മുടങ്ങി: എട്ടുലക്ഷം തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടും ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ
Wednesday, August 28, 2024 6:52 AM IST
വെള്ളറട: ബാങ്ക് ലോൺ തിരിച്ചടവു മുടങ്ങിയതെടെ കോട്ടക്കല്‍ പ്ലാവിള പുത്തന്‍വിട്ടില്‍ ജോയിയുടെ വീട് ബാങ്ക് അധിക്തർ ജപ്തിചെയ്യാൻ ഒരുങ്ങുന്നു. 10 വര്‍ഷം മുമ്പ് ബാങ്കിൽ നിന്നും വീട് വയ്ക്കാനായി അഞ്ചു ലക്ഷം രൂപ വായ്‌പ്പെടുത്തിരുന്നു.

എന്നാൽ ഓഖി ദുരന്തത്തിൽ കർഷകനായ ജോയിയുടെ 5000 ത്തിലധികം വാഴകള്‍ നശിച്ചിരുന്നു. ഇതേതുടർന്ന് കടക്കാരനായതോടെ തിരിച്ചടവു മുടങ്ങുകയായിരുന്നു.

ബന്ധുക്കളുടെ ഇടപെടലിൽ എട്ടുലക്ഷം രൂപ കണ്ടെത്തിയെങ്കിലും 11 ലക്ഷം തിരിച്ചടച്ചാൽ മാത്രമേ ജപ്തിയിൽ നിന്നും ഒഴിവാക്കു എന്നതാണ് ബാങ്ക് നിലപാട്.

മുഖ്യമന്ത്രിയുടെ നവകേരള സദസിലടക്കം ആറ് തവണ ജോയി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ജോയി ആരോപിക്കുന്നു. വീട് ജപ്തി ചെയ്യുമെന്ന ബോര്‍ഡും അധികൃതർ വീടിനു മുന്നിൽ സ്ഥാപിച്ചു.


വായ്പാ തിരിച്ചടവ് കാലയളവ് 15 വര്‍ഷമാണെന്നും 10 വര്‍ഷം ആകും മുമ്പ് തന്നെ എട്ട് ലക്ഷം അടയ്ക്കാന്‍ ശ്രമിച്ചിട്ടും ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.

രണ്ടു പെൺമക്കൾ മാത്രമുള്ള ജോയുയുടെ ഇളയ മകൾ കോളജ് വിദ‍്യാർഥിനിയാണ്. വിഷയത്തിൽ സർക്കാർ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശപ്പെട്ടു.