തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചു
Wednesday, August 28, 2024 6:52 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഫോർട്ട് പോലീസിന്‍റെ ശുപാർശ പ്രകാരം സിറ്റി പോലീസ് കമ്മീഷണറാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് കേസ് ഫയൽ കൈമാറാനുള്ള നടപടികൾ കൈക്കൊണ്ടത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ചെങ്കലിലെ സഹകരണ യൂണിയൻ ഓഫീസിൽ ഇന്നലെ സഹകരണ ജോയിന്‍റ് രജിസ്ട്രാർ നിക്ഷേപകരിൽ നിന്നും വിവരശേഖരണം നടത്തി. പ്രത്യേക മീറ്റിംഗും കൂടി. സഹകരണ നിയമപ്രകാരമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ നിക്ഷേപകരെ അറിയിച്ചു.

ഓരോ ദിവസവും പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ദിനംപ്രതി കേസ് രജിസ്റ്റർ ചെയ്ത് വരികയാണ്. ഫോർട്ട്, മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

24 കേസ് ഫോർട്ട് സ്റ്റേഷനിലും ഒരു കേസ് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയും വലിയതുകയുടെ തട്ടിപ്പ് അന്വേഷിക്കേണ്ടത് ക്രൈംബ്രാഞ്ച് ആണ്.

ലോക്കൽ പോലീസിന് കേസ് അന്വേഷണത്തിനും ക്രമസമാധാനപാലനചുമതലയും കൂടിയുള്ളതിനാൽ ജോലി ഭാരം കൂടും.

മൂന്ന് കോടിയിൽപ്പരം രൂപയിലധികം തട്ടിപ്പ് റിപ്പോർട്ട് ചെയ്താൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നാണ് നിയമം. തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പിൽ ഇവരുടെ കണ്ണമ്മുല, ശാസ്തമംഗലം, ആറ്റുകാൽ ഉൾപ്പെടെയുള്ള ബ്രാഞ്ചുകളിലും തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണവും പുരോഗമിക്കുകയാണ്. സംഘം പ്രസിഡന്‍റ്, സെക്രട്ടറി കൂടാതെ ബോർഡ് അംഗങ്ങൾ ഉൾപ്പെടെ പതിനൊന്നു പേർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണ്.

ബിജെപി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവരാണ് പ്രതിപട്ടികയിലുള്ളത്. സർവീസിൽ നിന്നും വിരമിച്ച വരാണ് തട്ടിപ്പിന് കൂടുതൽ ഇരകളായിരിക്കുന്നത്.

പ്രമുഖ ബിജെപി നേതാക്കൾ ഭാരവാഹികളാണെന്ന് വിശ്വസിച്ചാണ് പലരും വലിയ തുകകൾ നിക്ഷേപിച്ചത്. കാലാവധി പൂർത്തിയായി നിക്ഷേപ തുക ആവശ്യപ്പെട്ട് ചെന്നപ്പോൾ തുക ലഭിക്കാതായതോടെയാണ് നിക്ഷേപകർ പോലീസിൽ പരാതിയുമായി രംഗത്തെത്തിയത്. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇപ്പോൾ സംഘത്തിന്‍റെ ഭരണം അഡ്മിനിസ്ട്രേറ്ററാണ് നിയന്ത്രിക്കുന്നത്.

വഞ്ചിയൂർ, കണ്ണമ്മൂല, വെള്ളനാട്, മണക്കാട്, ശാസ്തമംഗലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് നിലവിൽ പണം നഷ്ടപ്പെട്ടതിന് കേസ് കൊടുത്തിരിക്കുന്നത്. നൂറിൽപ്പരം നിക്ഷേപകർക്ക് പണം കൊടുക്കാനുണ്ടെന്നും കുടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി രംഗത്ത് വരുമെന്നും നിക്ഷേപകർ വ്യക്തമാക്കി.

തങ്ങൾക്ക് നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നൽകാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.