കുസൃതി കാട്ടി പിച്ചവെച്ച് ഉണ്ണിക്കണ്ണന്മാർ; നഗരത്തിന് നിറച്ചാർത്തേകി ശോഭായാത്ര
Tuesday, August 27, 2024 6:18 AM IST
തിരുവനന്തപുരം: പാൽപുഞ്ചിരി തൂകിയും കുഞ്ഞു കുസൃതിത്തരങ്ങളും കാട്ടിയും പിച്ചവച്ച് ഉണ്ണിക്കണ്ണൻമാർ നടന്നു നിങ്ങിയപ്പോൾ അനന്തപുരിയാകെ നിറഞ്ഞത് അന്പാടിചന്തം. കളിത്തോഴരായ ഗോപാലന്മാരും ഗോപികമാരും കൂടെ കൂടിയതോടെ ഉണ്ണിക്കണ്ണനമാരുടെ കുസൃതിതരങ്ങളും കൂടി.

ഭക്തിയും വാത്സല്യവും അളവറ്റ സ്നേഹവും ചേർത്ത് നഗരം അത് നോക്കിനിന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശോഭായാത്രകളിലാണ് ആയിരക്കണക്കിന് കുട്ടികൾ കൃഷ്ണ വേഷം ധരിച്ച് നഗരത്തെ അന്പാടിയാക്കിയത്. കുചേലന്മാർ , ഹൈന്ദവ പുരാണ ഇതിഹാസങ്ങളിലെ വിവിധ വേഷങ്ങളും ഉണ്ണിക്കണ്ണന്മാർക്കൊപ്പം ശോഭായാത്രയെ മനോഹരമാക്കി.ഉച്ചകഴിഞ്ഞ് മൂന്നോടെ 10 കേന്ദ്രങ്ങളിൽ നിന്നും ചെറു ശോഭായാത്രകൾ പാളയം മഹാഗണപതിക്ഷേത്രത്തിന് മുന്നിൽ എത്തി സംഗമിച്ച് മഹാശോഭായാത്രയായി ആറ് മണിയോടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിൽ മഹാ ആരതി സമർപ്പിച്ച് അവസാനിച്ചു.

തുടർന്ന് ആറ്റുകാൽ ദേവീ ക്ഷേത്രട്രസ്റ്റ് ഒരുക്കിയ അവൽപ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയിൽ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാർക്കും ഗോപികമാർക്കും വിതരണം ചെയ്തു.

സംഗമശോഭായാത്ര കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ജീവനുള്ള ഈശ്വരരൂപങ്ങളാണെന്നും ഉണ്ണിക്കണ്ണന്മാരായി അവർ മാറുന്പോൾ ദേവാംശമാണ് നമ്മൾ അവരിൽ കാണുന്നതെന്നും കേന്ദ്രമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലോകം കണ്ട പൂർണ മനുഷ്യനാണ് ശ്രീകൃഷ്ണൻ. കാരാഗൃഹത്തിൽ പിറന്നിട്ടും മനുഷ്യന് മുഴുവൻ ഭൗതികമായും അധർമ്മത്തിൽ നിന്ന് ധർമത്തിലേക്കുമുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്ത ദൈവമാണ് ശ്രീകൃഷ്ണൻ.

പ്രകൃതിയെ സ്നേഹിക്കണമെന്നും പ്രകൃതിയാണ് മനുഷ്യനെ സംരക്ഷിക്കുന്നതെന്നും ശ്രീകൃഷ്ണൻ നമ്മെ പഠിപ്പിച്ചു. ഇന്ന് നമ്മൾ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരന്തങ്ങളും പ്രകൃതിയിൽ നിന്ന് നാം അകന്നതുകൊണ്ട് സംഭവിച്ചതാണ്. ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്തി ആക്ഷേപിച്ച സമയത്ത് അതിനെ പ്രതിരോധിച്ച് സ്ത്രീസുരക്ഷയിലും ശ്രീകൃഷ്ണൻ മാതൃകകാട്ടി. ഉദാരവത്കരണ കാലത്ത് തന്ത്രം എങ്ങനെയായിരിക്കണമെന്നും ചിന്താക്കുഴപ്പമുണ്ടാകുന്ന സമയത്ത് ഏതാണ് ശരിയെന്നും പഠിപ്പിച്ചു. ഈ അംശങ്ങളെല്ലാം ഉണ്ണിക്കണ്ണന്മാരിലൂടെ സമൂഹത്തിൽ എത്തിച്ചേരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലഗോകുലം സംസ്ഥാനസംഘടനാ സെക്രട്ടറി എ. രഞ്ജുകുമാർ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. മഹാനഗർ രക്ഷാധികാരി ഡോ.ശ്യാംമോഹൻ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻകുന്നുമ്മൽ ഗോകുലപതാക കൈമാറി. ആർഎസ്എസ് പ്രചാരകൻ എസ്. സേതുമാധവൻ, മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, വെന്പായം, പോത്തൻകോട്, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂർ, ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിലും ശോഭായാത്രകൾ സംഘടിച്ചു.