തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പ് : നിക്ഷേപകർക്ക് നൽകാനുള്ളത് നാൽപ്പത് കോടിയിൽ അധികം
Tuesday, August 27, 2024 6:18 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പ്, നിക്ഷേപകർക്ക് നൽകാനുള്ളത് നാൽപ്പത് കോടിയിൽപ്പരം രൂപയെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം
വിശദമായ കണക്കുകൾ ശേഖരിച്ച് വരികയാണെന്ന് ഫോർട്ട് പോലീസ് പറഞ്ഞു.

നിക്ഷേപം നടത്തിയിട്ട് പണം തിരികെ കിട്ടാത്തതുമായി ബന്ധപ്പെട്ട് പന്ത്രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ഓരോ ദിവസവും പരാതിക്കാരുടെ എണ്ണം വർധിക്കുകയാണ്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംഗിൽ കോടികണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.


ലോണ്‍ നൽകിയതിൽ ഉൾപ്പെടെ നടപടികൾ കാര്യക്ഷമമല്ലായിരുന്നുവെന്നാണ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൊസൈറ്റി പ്രസിഡന്‍റ്, സെക്രട്ടറി , ബോർഡ് അംഗങ്ങൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രതികളെല്ലാവരും ഒളിവിലാണ്. സ്റ്റാച്യു, മണക്കാട്, വെള്ളനാട്, വഞ്ചിയൂർ എന്നീ പ്രദേശങ്ങളിലെ നിക്ഷേപകരാണ് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക മടക്കി കിട്ടാത്തതിന്‍റെ പേരിൽ പോലീസിൽ പരാതി നൽകിയത്.