തെരുവുനായ്ക്കളെ പേടിച്ചു നഗരം
Tuesday, August 27, 2024 6:18 AM IST
തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാത്രി നഗരത്തിൽ അൻപതോളം പേരെ കടിച്ച തെരുവുനായയെ നഗരസഭയുടെ ഡോഗ് സ്കോഡ് പിടികൂടിയെങ്കിലും റോഡിലിറങ്ങുന്ന ജനങ്ങളുടെ ഭയം മാറുന്നില്ല. വെള്ളയന്പലം, വഴുതക്കാട്, തൈക്കാട്,ദേവസ്വംബോർഡ്, വൈഎംആർജംഗ്ഷൻ, പാളയം ഭാഗങ്ങളിൽ തെരുവുനായ ശല്യം ഇപ്പോൾ രൂക്ഷമാണ്.

ബേക്കറി ജംഗ്ഷനിൽ ഇന്നലെ രാവിലെ അന്യസംസ്ഥാന തൊഴിലാളിയെ തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചു.

തൊട്ടടുത്ത കടയിലേയ്ക്കു തൊഴിലാളി ഓടിക്കയറിയതിനാൽ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. അതിരാവിലെ ആരാധനാലയങ്ങളിലേക്കു പോകുന്നവരെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നതായി പരാതിയുണ്ട്.


പാളയത്തു യൂണിവേഴ്സിറ്റി കോളജിനു മുന്നിലൂടെയുള്ള റോഡിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ഇവിടെ ഹോട്ടൽ സമുച്ചയത്തിനു മുന്നിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. നിലവിൽ രണ്ടു ഡോഗ് സ്കോഡുകളാണു തിരുവനന്തപുരം നഗരസഭയിൽ ഉള്ളത്. വിളിച്ചാൽ പലപ്പോഴും ഈ സ്കോഡുകളുടെ പ്രവർത്തനം ലഭിക്കാറില്ലെന്ന പരാതിയുണ്ട്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം പേരിനു മാത്രമേ നടക്കുന്നുള്ളൂ. വന്ധ്യംകരണം നടത്തിയ ശേഷം നായ്ക്കളെ പിടിച്ച സ്ഥലത്തുതന്നെ വീണ്ടും കൊണ്ടുവിടുകയാണ്. ഇതിനെതിരെയും പ്രതിഷേധമുണ്ട്.