നെയ്യാറ്റിന്‍കര കോമളത്തിന് ചലച്ചിത്ര അക്കാദമിയുടെ ആദരം
Tuesday, August 27, 2024 6:06 AM IST
നെയ്യാറ്റിന്‍കര : മലയാള സിനിമയില്‍ പ്രേംനസീറിന്‍റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളത്തിന് ചലച്ചിത്ര അക്കാദമിയുടെ സ്നേഹാദരം. ആയുസിന്‍റെ പുസ്തകത്തില്‍ പ്രായം 95 ആയ നെയ്യാറ്റിന്‍കര കോമളത്തെ അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ വസതിയില്‍ നേരിട്ട് ചെന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പ്രേംകുമാര്‍ കോമളത്തിന്‍റെ നെയ്യാറ്റിന്‍കര വഴുതൂരിലെ വസതിയില്‍ എത്തിയത്. ജീവിതത്തില്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ് ഈ കലാകാരി എന്ന് സുഹൃത്ത് വയലാര്‍ വിനോദ് അറിയിച്ചതിനെത്തുടര്‍ന്നാണ് വീട്ടില്‍ എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താനടക്കം എല്ലാപേരും കോമളത്തോടൊപ്പമുണ്ടെന്ന ഐക്യദാര്‍ഢ്യം കൂടിയാണീ സന്ദര്‍ശനം. നെയ്യാറ്റിന്‍കര കോമളം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. പുതിയ തലമുറയ്ക്ക് നെയ്യാറ്റിന്‍കര കോമളത്തെ അത്ര പരിചയമില്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.


വഴുതൂരിലെ വീട്ടില്‍ നാത്തൂനുമൊരുമിച്ചാണ് നിലവില്‍ കോമളം താമസിക്കുന്നത്. വാര്‍ധക്യത്തിന്‍റെ അസ്വസ്ഥതകളുള്ളതിനാല്‍ യാത്രകളൊന്നുമില്ല. 1950 ൽ വനമാല എന്ന ചിത്രത്തിലൂടെയാണ് കോമളം മലയാള സിനിമയുടെ ഭാഗമാകുന്നത്. മലയാളത്തിലെ ആദ്യത്തെ വനചിത്രമായിരുന്നു വനമാല. തുടർന്ന് ആത്മശാന്തി, മരുമകൾ, സന്ദേഹി എന്നീ ചിത്രങ്ങളിലും മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ഫിലിമായ ന്യൂസ് പേപ്പർ ബോയ് എന്ന സിനിമയിലും നെയ്യാറ്റിന്‍കര കോമളം അഭിനയിച്ചു. ആരാധനയിലാണ് ഒടുവില്‍ അഭിനയിച്ചത്. ചില സീരിയലുകളിലും വേഷമിട്ടു.