ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: പ്രേംകുമാര്‍
Tuesday, August 27, 2024 6:06 AM IST
നെയ്യാറ്റിന്‍കര : ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും ഈ റിപ്പോര്‍ട്ട് നേരത്തെ പുറത്തു വരണമായിരുന്നുവെന്ന് പൊതുസമൂഹത്തെ പോലെ താനും ആഗ്രഹിക്കുന്നുവെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. നെയ്യാറ്റിന്‍കര കോമളത്തിന് ചലച്ചിത്ര അക്കാദമിയുടെ ആദരം നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ തുറന്നു പറയാന്‍ ഹേമ കമ്മിറ്റി വേദിയൊരുക്കി. മുപ്പതു വർഷമായി താൻ ഈ മേഖലയിലുണ്ട്. അഭിനയിക്കും, പ്രതിഫലം പറ്റും, ഡബ്ബിംഗിന് പോകും എന്നല്ലാതെ മറ്റൊരു കാര്യങ്ങളിലും താന്‍ ഇടപെട്ടിട്ടില്ല.


ദുരനുഭവം ഉണ്ടായാൽ അപമാനഭാരത്താല്‍ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകൾ. കേരളത്തില്‍ അങ്ങനെയൊരു സാമൂഹ്യസാഹചര്യമല്ല. പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലായെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.ആരോപണ വിധേയരെ സിനിമാ കോണ്‍ക്ലേവില്‍ ഉള്‍പ്പെടുത്തണോ എന്നതു സംബന്ധിച്ച് സാംസ്കാരിക മന്ത്രിയാണ് തീരുമാനിക്കേണ്ടത്.

ലിംഗസമത്വ ചര്‍ച്ചകള്‍ നടക്കുന്പോള്‍ അധികാര സ്ഥാനത്ത് അര്‍ഹതയുള്ളവര്‍ വരണം സുഹൃത്ത് കൂടിയായ നടന്‍ ധർമ്മജൻ കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവ‍ർത്തകയോട് സംസാരിച്ച രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കലാകാരന്‍ എല്ലാ അര്‍ഥത്തിലും മാതൃകയാകേണ്ടവരാണെന്നും പ്രേംകുമാര്‍ പറഞ്ഞു.