വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : ബിജിത്തിന്‍റെ വീട്ടിൽ മന്ത്രി സന്ദർശനം നടത്തി
Monday, August 26, 2024 6:57 AM IST
തിരുവല്ലം: വണ്ടിത്തടം എംജി എന്‍ജിനീയറിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച സംഭവത്തില്‍ കോളജില്‍നിന്നു പുറത്താക്കിയതില്‍ മനംനൊന്തു ആത്മഹത്യ ചെയ്ത ബിജിത്തിന്‍റെ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്തുള്ള വസതിയില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇന്നലെ സന്ദര്‍ശനം നടത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

വെള്ളാര്‍ വാര്‍ഡ് കൗണ്‍സിലര്‍ പനത്തുറ പി. ബൈജു, സിപിഎം-സിപിഐ നേതാക്കളായ കെ.ആര്‍. ഉണ്ണികൃഷ്ണന്‍, വെളളാര്‍ സാബു, ഡി. ജയകുമാര്‍, വാഴമുട്ടം രാധാകൃഷ്ണന്‍, ആര്‍. പ്രദീപ്, രാജ്കുമാര്‍, വെള്ളാര്‍ ജയന്‍, നികിതന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു മന്ത്രി ബിജിത്തിന്‍റെ വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.


കോളജിലെ പോളീടെക്‌നിക് വിഭാഗത്തിലെ ഒന്നാം വര്‍ഷ ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയായിരുന്നു മരിച്ച ബിജിത്ത്. സഹപാഠികള്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചതായും തുടര്‍ന്ന് റാഗ് ചെയ്തതിന്‍റെ മനോവിഷമത്തിലാണ് മകന്‍ മരിച്ചെതെന്നുമാണു വീട്ടുകാരുടെ ആരോപണം.

എന്നാല്‍ കോളജില്‍ റാഗിംഗ് നടന്നിട്ടില്ലെന്നും ക്ലാസില്‍ മദ്യപിച്ചതിനെ തുടര്‍ന്നാണ് ബിജിത്ത് ഉള്‍പ്പെടെ അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്തതെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.