ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ 63 ലക്ഷം രൂപയുടെ ഭരണാനുമതിയായി
Sunday, August 25, 2024 7:09 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേ പ്ലാറ്റ് ഫോമിന് അടി ഭാഗത്തെ മാലിന്യം നീക്കാൻ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്കു 63 ലക്ഷം രൂപയുടെ ഭരണാനുമതി.
140 മീറ്റർ നീളമുള്ള തുരങ്കത്തിന്‍റെ അടിഭാഗത്തെ മണ്ണും ചെളിയും ഉൾപ്പെടെ നീക്കാനാണു തുക അനുവദിച്ചിരിക്കുന്നത്.

മാലിന്യം നീക്കാൻ ചിലവിന്‍റെ പകുതിയെങ്കിലും വഹിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം റെയിൽവേ നിരസിച്ചതിനു പിന്നാലെയാണ് എസ്റ്റിമേറ്റ് തയാറാക്കിയ പ്രകാരമുള്ള മുഴുവൻ തുകയും വെള്ളപ്പൊക്ക നിവാരണ ഫണ്ടിൽനിന്നു ചെലവഴിക്കാൻ ധന വകുപ്പ് അനുമതി നൽകിയത്.

കഴിഞ്ഞ മാസം 18-ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗത്തിലാണ് ടണൽ വൃത്തിയാക്കാനും ഫെൻസിംഗ് സ്ഥാപിക്കാനും ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഒരാഴ്ചക്കകം എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പണം ആരു ചിലവഴിക്കും എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉയർന്നിരുന്നു.


റെയിൽവേയോട് പണം ആവശ്യപ്പെട്ടെങ്കിലും അവർ നൽകില്ലെന്ന് അറിയിച്ചു. പിന്നീട് ഫയൽ ധന വകുപ്പിന് സമർപ്പിച്ചു. നഗരത്തിലെ വെള്ളപ്പൊക്ക നിവാരണ ഫണ്ടിൽ നിന്നു തുക ചിലവഴിക്കാൻ ധന വകുപ്പ് ഒന്നര ആഴ്ച മുന്പു അനുമതി നൽകി.

ടെണ്ടർ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കകം പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇറിഗേഷൻ വകുപ്പ്.