കാട്ടാക്കടയിൽ എഐ കാമറകളുടെ കേബിളുകൾ നശിപ്പിച്ച നിലയിൽ
Sunday, August 25, 2024 7:04 AM IST
കാട്ടാക്കട: കാട്ടാക്കട പ്രദേശത്തെ എഐ കാമറകളുടെ കേബിളുകൾ മുറിച്ചിട്ട നിലയിൽ. ഒരാഴ്ച്ചയിലേറെയായി കേബിളുകൾ മുറിച്ചിട്ട നിലയിലാണ്. എന്നാൽ ഇവ പുഃനസ്ഥാപിക്കാൻ ഇതുവരേയും അധികൃതർ തയാറാകുന്നില്ലെന്ന് അക്ഷേപം ഉയരുകയാണ്.

കാട്ടാക്കട-തിരുവനന്തപുരം റോഡിൽ മെഡിസിറ്റി ആശുപത്രിക്കടുത്തും, നെയ്യാർഡാം റോഡിലെ സർക്കാർ ആശുപത്രിക്കു സമീപത്തും, കോട്ടൂര് റോഡിലെ പൂവച്ചൽ ജംഗ്ഷനുസമീപവുമുള്ള എഐ കാമറയുടെ കേബിളുകളാണ് അജ്ഞാതസംഘം മുറിച്ചുമാറ്റിയത്. ഇതുവരേയും പോലീസിന് പ്രതികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കിള്ളിയിലെ എഐ കാമറ, എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന് 310 തവണ നിയമലംഘനം നടത്തിയതിന് ഒന്നരലക്ഷത്തോളം രൂപ പിഴയിട്ടിരിന്നു.


കാമറയുടെ പ്രവര്ത്തനം നിലച്ചതോടെ റോഡിലെ നിയമലംഘകരുടെ എണ്ണവും വർധിച്ചതായി യാത്രക്കാർ ആരോപിക്കുന്നു.

സീറ്റ് ബെൽറ്റിടാതെയും ഹെൽമറ്റ് ധരിക്കാതെയും റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുപുറമെ ഫോണിൽ സംസാരിച്ചും ഡ്രൈവിംഗ് നടത്തുന്നവരുടേയും എണ്ണം കൂടിവരുന്നതായും ആരോപണമുണ്ട്. കാമറയുടെ പ്രവർത്തനം എത്രയും വേഗം പരിഹരിക്കണമെന്ന ആവശ‍്യം ഇതോടെ ശക്തമാവുകയാണ്.