നെടുമങ്ങാട് താലൂക്കിൽ രണ്ട് കെ-സ്റ്റോറുകൾ
Sunday, August 25, 2024 7:04 AM IST
നെടുമങ്ങാട് : സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ-സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ -സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമിതമായ വിലവർധനക്കെതിരെയുള്ള സർക്കാരിന്‍റെ ഇടപെടലുകളാണ് കെ-സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ മുക്കോലയ്ക്കലുള്ള 260 നമ്പർ റേഷൻകടയും , കരകുളം പഞ്ചായത്തിലെ വേങ്കോട് സ്ഥിതിചെയ്യുന്ന 70 നമ്പർ റേഷൻ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്. മൂന്ന് ഘട്ടങ്ങളിലായി നെടുമങ്ങാട് താലൂക്കിൽ 22 റേഷൻ കടകളെ കെ-സ്‌റ്റോറുകളായി മാറ്റിയിട്ടുണ്ട്.


നാലാം ഘട്ടത്തിൽ 15 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളായി മാറുന്നത്. മുക്കോലക്കൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജയും വേങ്കോട് നടന്ന ചടങ്ങിൽ കരകുളം പഞ്ചായത്ത് പ്രസിഡന്‍റ് യു.ലേഖാറാണിയും അധ്യക്ഷത വഹിച്ചു.

നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗൺസിലർ പ്രിയ പി നായർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.അമ്പിളി എന്നിവർ കെ സ്റ്റോറുകളിലെ ആദ്യ വിൽപന നടത്തി.