ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം
Sunday, August 25, 2024 7:04 AM IST
വലിയതുറ: ബൈപാസില്‍ ആനയറ ലോഡ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറി സ്‌കൂട്ടറുമായി കൂട്ടി ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.

ശനിയാഴ്ച രാവിലെ 6.30 ഓടുകൂടിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പുതിയതുറ സ്വദേശികളായ രാജു, വില്‍ഫ്രഡ് ജോസഫ് എന്നിവരെ ചാക്കയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് അധികൃതരെത്തി 108 ആംബുലന്‍സില്‍ ഒരാളെയും ഫയര്‍ ഫോഴ്‌സ് ആംബുലന്‍സില്‍ രണ്ടാമനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.


അപകടം നടക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ വിവരം ചാക്ക ഫയര്‍ ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്എഫ്ആര്‍ഒ രാജേഷിന്‍റെ നേതൃത്വത്തിലുളള സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

പരികേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്. അപകടത്തിനിടയാക്കിയ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്ത് പരി ശോധന ആരംഭിച്ചു.