രണ്ടാം ഭാര്യയെ കുത്തികൊലപ്പെടുത്തിയ കേസ് : 89കാരന് ജീവപര‍്യന്തം
Sunday, August 25, 2024 7:04 AM IST
പാറശാല: കുടുംബ പ്രശ്നത്തെ തുടർന്ന് രണ്ടാംഭാര്യയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവല്ലം പുഞ്ചക്കരി, തിരുവഴിമുക്ക് സൗമ്യ കോട്ടേജില്‍ ചുക്രന്‍ എന്നറിയപ്പെടുന്ന ബാലാനന്ദ (അപ്പുക്കുട്ടന്‍ 89) ന് നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തിരുവല്ലം മേനിലം തിരുവഴി മുക്ക് ജംഗ്ഷനില്‍ സൗമ്യ കോട്ടേജില്‍ ജഗദമ്മ (82) യാണ് കൊലചെയ്യപ്പെട്ടത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികം തടവ് അനുഭവിക്കണം. 2022 ഡിസംബര്‍ 22ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

ബാലാനന്ദന്‍റെ ആദ്യ ഭാര്യ കമലമ്മയുടെ മകള്‍ സൗമ്യ പ്രതിക്കും ജഗദമ്മയ്ക്കുമൊപ്പം തിരുവല്ലത്തെ ഇരുനില വീട്ടിലാണ് താമസിച്ചിരുന്നത്. കമലമ്മയുടെ മറ്റുമക്കളായ ലത, ജയചന്ദ്രന്‍ എന്നിവര്‍ വീട്ടില്‍ വരുന്നത് ബാലാനന്ദന് ഇഷ്ടമില്ലായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.


ഗാര്‍ഹികാവശ്യത്തിനുള്ള കത്തിയാണ് പ്രതി കൊലയ്ക്ക് ഉപയോഗിച്ചത്. സൗമ്യയുടെ കണ്‍മുമ്പില്‍ വച്ചാണ് ബാലാനന്ദന്‍ ജഗദമ്മയുടെ നെഞ്ചിലും മുതുകിലുമായി അഞ്ച് തവണ കുത്തിയത്. തിരുവല്ലം പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തത്.

ജഗദമ്മയുടെ ഹൃദയത്തിനും കരളിനുമേറ്റ മുറിവുകളായിരുന്നു മരണകാരണമായത്. കൃത്യം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു.

തിരുവല്ലം പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ.അജികുമാര്‍ ഹാജരായി.