കടലിൽ കാണാതായവരെ കണ്ടെത്താനായില്ല
Sunday, August 25, 2024 6:52 AM IST
വിഴിഞ്ഞം: കടൽക്കരയിൽ തീർത്ത താല്കാലിക ഷെഡിൽ ഉറ്റവർ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും കാത്തിരിപ്പിന് അഞ്ചാം നാൾ. കടൽക്ഷോഭത്തിൽ തകർന്ന വള്ളങ്ങളിൽനിന്നു കാണാതായ വിഴിഞ്ഞം സ്വദേശി ഫ്രെഡിയെയും പൂന്തുറ സ്വദേശി ക്ലീറ്റസിനെയും കണ്ടെത്താനുള്ള അധികൃതരുടെ തെരച്ചിൽ തുടരുന്നു.

മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെന്‍റും ഇന്നലെയും കടലിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടലിൽ പോയ തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ തിരിച്ചുവരണമെന്ന പ്രാർഥനയിൽ വീടും നാടും ഉപേക്ഷിച്ചു വിഴിഞ്ഞം പഴയ പള്ളിയങ്കണത്തിൽ തീർത്ത ഷെഡിൽ കഴിയുകയാണ് ഇരുവരുടെയും ബന്ധുക്കൾ.

ഓഖി ദുരന്തക്കാലത്തിനുശേഷം പള്ളിയങ്കണത്തിൽ ഉയർന്ന കാത്തിരിപ്പു പന്തലിൽ ആശ്വാസവാക്കുകളുമായി നിരവധി പേർ വന്നുപോകുന്നുണ്ട്. ബുധനാഴ്ച രാത്രിയിൽ വീശിയടിച്ച കാറ്റിലും കടൽക്ഷോഭത്തിലും തകർന്ന വള്ളത്തിൽനിന്നു തെറിച്ച് കടലിൽ വീണവരെ ആരെങ്കിലും രക്ഷപ്പെടുത്തിയിരിക്കാമെന്ന പ്രതീക്ഷയും കാത്തിരിപ്പുകാർക്കുണ്ടായിരുന്നു.


എന്നാൽ ദിവസങ്ങൾ കഴിയുംതോറും പ്രതീക്ഷകൾക്കു മങ്ങലേൽക്കുകയാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തിനും ഉൾക്കടലിലും ഇന്നലെ വൈകുന്നേരം കന്യാകുമാരിക്കും പതിനഞ്ച് കിലോമീറ്റർ ഉൾക്കടലിലും മൃതദേഹം ഒഴുകി നടക്കുന്നതായ സന്ദേശമെത്തിയപ്പോൾ കാത്തിരിപ്പുകാരുടെ മനസും പിടഞ്ഞു. എന്നാൽ അധികൃതരുടെഅന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല. എത്രനാൾ കാത്തിരിക്കണമെന്ന നിശ്ചയവും ഷെഡിൽ കഴിയുന്നവർക്കില്ല.