ആംഗലേയ സാഹിത്യകാരന്മാരിൽ ഏറെ പ്രമുഖനാണ് ജോർജ് ബെർണാർഡ് ഷാ(1856–1950). 1925–ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ അദ്ദേഹം ജനിച്ചത് അയർലൻഡിലാണ്.<യൃ><യൃ>മുക്കുടിയനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. തന്മൂലം, കുടുംബകാര്യങ്ങൾ ഭംഗിയായി നടന്നിരുന്നില്ല. ഷോയുടെ വിദ്യാഭ്യാസവും അത്ര മെച്ചമായി നടന്നില്ല.<യൃ><യൃ>ഷായുടെ അമ്മ ഒരു സംഗീത പ്രേമിയായിരുന്നു. സംഗീതത്തിലുള്ള അവരുടെ താത്പര്യം ബെർണാർഡ് ഷായ്ക്കും പകർന്നുകിട്ടി. അങ്ങനെയാണു ഷാ പിന്നീട് ക്ലാസിക്കൽ മ്യൂസിക്കിന്റെ ആരാധകനായി മാറിയത്.<യൃ><യൃ>പതിനഞ്ചു വയസായപ്പോഴേക്കും ഡബ്ളിനിൽ അദ്ദേഹം ഒരു ഓഫീസ് ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. പക്ഷേ, ഇതിനകം ഭർത്താവിൽനിന്നു വേർപിരിഞ്ഞ അമ്മ ലണ്ടനിലേക്കു താമസം മാറ്റിയിരുന്നു. ഷായുടെ സഹോദരിയും ലണ്ടനിൽ അമ്മയോടൊത്തായിരുന്നു താമസം. 1876–ൽ ഷായും ലണ്ടനിലേക്കു താമസം മാറ്റി. ലണ്ടനിലെത്തിയ അദ്ദേഹം ധാരാളം വായിച്ചു. അതോടൊപ്പം എഴുത്തും തുടങ്ങി. നോവലിലായിരുന്നു തുടക്കം. പക്ഷേ, അവയൊന്നും ശോഭിച്ചില്ല. ഇതിനിടയിൽ പത്രപ്രവർത്തനരംഗത്തേക്ക് അദ്ദേഹം കടന്നു. പുസ്തകം, സംഗീതം, നാടകം എന്നിവയുടെ നിരൂപകനായി അദ്ദേഹം തിളങ്ങി.<യൃ><യൃ>നാടകമെഴുത്തിലാണ് ഷാ ശരിക്കും വിജയിച്ചത്. ‘മൈ ഫെയർ ലേഡി’ എന്ന പേരിൽ പിന്നീട് പ്രസിദ്ധ ഹോളിവുഡ് ചലച്ചിത്രമായിത്തീർന്ന ‘പിഗ്മാലിയൻ’(1913), ‘സെയ്ന്റ് ജൊവാൻ’(1923), ‘മാൻ ആൻഡ് സൂപ്പർമാൻ’(1905) എന്നിവയൊക്കെ അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്ത നാടകങ്ങളാണ്.<യൃ><യൃ>സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയത്തിലും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം തന്റെ നാടകങ്ങളിലൂടെ ശക്തമായ സാമൂഹിക വിമർശനം നടത്തി.<യൃ><യൃ>തൊണ്ണൂറ്റിനാലാമത്തെ വയസിൽ ഷാ അന്തരിക്കുന്നതിനു കുറെ നാൾ മുൻപ് ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ‘‘അങ്ങ് ഏറെ പ്രഗല്ഭനാണ്. പ്രസിദ്ധനുമാണ്. രാജാക്കന്മാരും ഭരണാധിപന്മാരും ഉൾപ്പെടെ വളരെ പ്രശസ്തരായ വ്യക്തികളെ അങ്ങേയ്ക്കു നേരിട്ടറിയാം. വീണ്ടും ജനിക്കുവാൻ അങ്ങേക്ക് ഒരവസരം ലഭിക്കുകയാണെന്നു കരുതുക. അതുപോലെ, അങ്ങാഗ്രഹിക്കുന്ന ഏതൊരാളായിത്തീരുവാനും അങ്ങേക്കു ദൈവം വരം തരുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ആരായിത്തീരുവാനായിരിക്കും അങ്ങ് ആഗ്രഹിക്കുക?’’<യൃ><യൃ>ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു: ‘‘ജോർജ് ബെർണാർഡ് ഷായ്ക്ക് ആയിത്തീരാമായിരുന്ന, എന്നാൽ ആയിത്തീരാതിരുന്ന ആൾ ആയിത്തീരണമെന്നാണ് എന്റെ ആഗ്രഹം.’’ <യൃ><യൃ>ജീവിച്ചിരുന്ന കാലത്ത് സാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്നു ഷാ. എങ്കിലും, തന്നിലെ കഴിവുകൾ മുഴുവൻ താൻ വളർത്തിയില്ലെന്നും തനിക്ക് ആയിത്തീരാൻ സാധ്യതയുണ്ടായിരുന്നതുപോലെ താൻ ആയിത്തീർന്നില്ലെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. തന്മൂലമാണ്, അദ്ദേഹം ഇങ്ങനെയൊരു ആഗ്രഹപ്രകടനം നടത്തിയത്.<യൃ><യൃ>ദൈവം നമുക്ക് എന്തെല്ലാം കഴിവുകളും ദാനങ്ങളും അനുഗ്രഹങ്ങളുമാണു തന്നിരിക്കുന്നത്! ദൈവം തന്നിരിക്കുന്ന കഴിവുകളെല്ലാം വളർത്തി, നമുക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളൊക്കെ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ നാമൊക്കെ ആരായിത്തീരേണ്ടതായിരുന്നു! വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല, കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സംഘടനകളുടെയും രാജ്യങ്ങളുടെയുമൊക്കെ കാര്യത്തിൽ ഇതു ശരിയാണ്. നമ്മുടെ കുടുംബങ്ങളിൽ കലഹങ്ങൾക്കു പകരം പരസ്പരസ്നേഹവും സഹകരണവുമൊക്കെ നല്ല അളവിൽ ഉണ്ടായിരുന്നെങ്കിൽ ഈ കുടുംബങ്ങൾ എത്രയധികം അഭിവൃദ്ധിപ്പെടുമായിരുന്നു!<യൃ><യൃ>നാം ജീവിക്കുന്ന സമൂഹങ്ങളിൽ സ്വന്തം കഴിവുകൾ പൂർണമായി വിനിയോഗിച്ചു നാം അധ്വാനിക്കുകയും സേവനം ചെയ്യുകയും ചെയ്തിരുന്നെങ്കിൽ എത്രമാത്രം സൗഭാഗ്യം നമ്മളെല്ലാവരും അനുഭവിക്കുവാൻ ഇടവരുമായിരുന്നു! സ്വാർഥതാത്പര്യങ്ങളില്ലാതെ നാം രാജ്യക്ഷേമത്തിനുവേണ്ടി സ്വന്തം കഴിവുകൾ വിനിയോഗിക്കുകയും അവസരങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എത്രയേറെ ശോഭനമാകുമായിരുന്നു!<യൃ><യൃ>ലോകത്തിലെവിടെയെങ്കിലും രാജ്യങ്ങളും സമൂഹങ്ങളും കുടുംബങ്ങളുമൊക്കെ വളർന്നിട്ടുണ്ടെങ്കിൽ അവിടെയൊക്കെ ആളുകൾ തങ്ങൾക്കാകാമായിത്തീർന്നതുപോലെ ആയിത്തീരുവാൻ ശ്രമിച്ചിട്ടുണ്ട് എന്നതാണു വാസ്തവം. നാം മനസുവയ്ക്കുകയാണെങ്കിൽ നമുക്ക് ആയിത്തീരാവുന്നതിന് അനന്തമായ സാധ്യതകൾ ഉണ്ട്. <യൃ><യൃ>ഉദാഹരണത്തിന്, നാം മനസുവച്ചാൽ നമ്മുടെ ഭവനം വെടിപ്പും വൃത്തിയുമുള്ളതായി സൂക്ഷിക്കാനാവും; നമ്മുടെ കൊച്ചുഗ്രാമം അല്ലെങ്കിൽ പട്ടണം ഏറ്റവും മനോഹരമായി സൂക്ഷിക്കാനാവും. വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, മറ്റേതു കാര്യത്തിലും ഇതുപോലെതന്നെയാണ്. <യൃ><യൃ>നാം മനസുവച്ചാൽ കള്ളവും ചതിയും അഴിമതിയും കരിഞ്ചന്തയും എന്നുവേണ്ട, ഏതു തിന്മയും ഇല്ലാതാക്കാനാകും. കഠിനാധ്വാനത്തിലൂടെ സമൂഹത്തിനും രാജ്യത്തിനുമൊക്കെ ഐശ്വര്യവും സമൃദ്ധിയും നമുക്കു സൃഷ്ടിക്കാനാകും. പക്ഷേ, ഇപ്രകാരമുള്ള അനന്തസാധ്യതകളെക്കുറിച്ചു ചിന്തിക്കാനോ അതനുസരിച്ചു പ്രവർത്തിക്കാനോ എത്രപേർക്കു താത്പര്യമുണ്ട്?<യൃ><യൃ>മാർക്ക് വിക്ടർ ഹാൻസൻ എന്ന എഴുത്തുകാരൻ പറയുന്നതു ശ്രദ്ധിക്കുക: ‘‘ശവകുടീരങ്ങൾ ഉള്ള സ്ഥലങ്ങളാണ് ഭൂമിയിലെ ഏറ്റവും ദുഃഖകരമായ സ്ഥലങ്ങൾ. അതിന്റെ കാരണം, മരിച്ചവരെ അവിടെ സംസ്കരിച്ചിരിക്കുന്നു എന്നതല്ല. പ്രത്യുത, ഒട്ടേറെ കഴിവുകളും സ്വപ്നങ്ങളുമൊക്കെ അവിടെ മറവു ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. പറയാത്ത നല്ല വാക്കുകളും പാടാത്ത ഗാനങ്ങളും എഴുതാത്ത പുസ്തകങ്ങളും ചെയ്യാത്ത നന്മപ്രവൃത്തികളും കൊണ്ട് നിറഞ്ഞിരിക്കുകയാണവിടം.’’<യൃ><യൃ>നാം നമ്മുടെ കഴിവുകളെല്ലാം വികസിപ്പിക്കുകയും നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കായി അവ വിനിയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ! ചെയ്യാവുന്ന നന്മപ്രവൃത്തികൾ ചെയ്യുകയും കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും നാം സമൂഹത്തെയും രാജ്യത്തെയും ധന്യമാക്കുകയും ചെയ്തിരുന്നെങ്കിൽ! പരമാവധി സ്നേഹവും സൗഹൃദവുമൊക്കെ നാം പരസ്പരം പങ്കുവച്ചിരുന്നെങ്കിൽ! എങ്കിൽ, നമുക്ക് ആയിത്തീരാമായിരുന്നതിനെക്കുറിച്ചോർത്തു പിന്നീടൊരിക്കലും നമുക്കു വിലപിക്കേണ്ടിവരില്ല; നമ്മുടെ ശവകുടീരങ്ങൾ ഭൂമിയിലെ ഏറ്റവും ദുഃഖകരമായ സ്ഥലങ്ങളായിത്തീരുകയുമില്ല.<യൃ>