Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുകയുന്ന ഹിജാബ്
Thursday, September 22, 2022 10:13 PM IST
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കർണാടക സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള ഹർജിയിൽ അന്തിമ വിധിപ്രഖ്യാപിക്കാൻ സുപ്രീംകോടതി ഒരുങ്ങവേ, അങ്ങ് ഇറാനിൽ ഹിജാബിനെതിരേ സ്ത്രീകൾ തെരുവിലിറങ്ങി. ഇറാനിലെ സദാചാര പോലീസി (മോറൽ പോലീസ്)ന്റെ കാടത്തത്തിനിരയായ ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനെത്തുടർന്നാണു ലക്ഷക്കണത്തിനു സ്ത്രീകൾ ഇറാന്റെ തെരുവുകൾ കൈയേറിയത്. ശരിയത്ത് കോടതി നിഷ്കര്‍ഷിക്കുന്ന മതവേഷങ്ങള്‍ ധരിക്കാന്‍ വിസമ്മതിച്ചതിനു മോറൽ പോലീസിന്റെ മര്‍ദനമേറ്റ് കുര്‍ദിഷ് വംശജയായ മഹ്സ അമിനി വെള്ളിയാഴ്ചയാണു ടെഹ്റാനില്‍ മരിച്ചത്.
അമിനിയുടെ മരണത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഇറാനിൽ നടക്കുന്നത്. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ പോലീസ് ആക്രമണത്തില്‍ 10 പേര് മരിക്കുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരുടെ ആക്രണത്തില്‍ രണ്ടു പോലീസുകാര്‍ മരിച്ചതായി ഇറാന് പോലീസ് അറിയിച്ചു. കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശങ്ങളായ വടക്കുകിഴക്കന്‍ ഇറാനില്‍ ആരംഭിച്ച ഹിജാബ് പ്രക്ഷോഭം രാജ്യത്തെ അമ്പത് നഗരങ്ങളിലേക്കു വ്യാപിച്ചു. 2019ല്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരേ ജനം തെരുവിലിറങ്ങയിതിനുശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു ഹിജാബ് പ്രക്ഷോഭം. മുന്‍കരുതല്‍ നടപടിയെന്നോണം ഭരണകൂടം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. വാട്ട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങൾക്കും ബുധനാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാട്ട്സ്ആപ്പിലൂടെ വീഡിയോ ഫോട്ടോ ഷെയറിംഗ് ഇറാനില്‍ അനുവദനീയമല്ല. അതിനാൽ യുവത്വം ഇൻസ്റ്റഗ്രാമിനെയാണ് ആശ്രയിക്കുന്നത്. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് മെറ്റ ഉൾപ്പെടെയുള്ള സേവനദാതാക്കള്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
2019ലെ ഇന്ധനപ്രക്ഷോഭം അടിച്ചമര്‍ത്തിയതിനു സമാനമായി ഹിജാബ് പ്രക്ഷോഭവും ഇല്ലാതാക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്. ഇന്ധനവില പ്രക്ഷോഭകാലത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലുടെ വാർത്തകൾ പുറംലോകമറിയുന്നതു തടയാൻ സാധിച്ചു. ആയിരത്തിയഞ്ഞൂറോളം ഇന്ധന പ്രക്ഷോഭകാരികളെ കൊലപ്പെടുത്തുകയും നിരവധിപ്പരെ തടങ്കലിലാക്കുകയും ചെയ്തെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ഹിജാബ് പ്രക്ഷോഭവും ഇത്തരത്തില്‍ അടിച്ചമര്‍ത്താനാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആരാണ് മഹ്സ അമിനി
കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സഖീസ് നഗരത്തിൽനിന്നുള്ള ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ഥിയാണു മഹ്സ അമിനി. ഹിജാബ് നിയമം ലംഘിച്ചെന്നുകാട്ടി ചൊവ്വാഴ്ച ടെഹ്റാന് മെട്രോ സ്റ്റേഷന് പരിസരത്തുനിന്നാണു മോറല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മുടി ശിരോവസ്ത്രംകൊണ്ട് മറച്ചില്ല, കൈകാലുകളില്‍ അയഞ്ഞവസ്ത്രം ധിരിച്ചില്ല എന്നതായിരുന്നു കുറ്റം. പോലീസ് മഹ്സയെ വാനിലിട്ട് മര്‍ദിച്ചതായി ദൃക്സാക്ഷികര് വെളിപ്പെടുത്തിയിട്ടുണ്ട്. മഹ്സയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വനിതാപോലീസ് ഉള്‍പ്പെട്ട സംഘമാണു മര്‍ദനം നടത്തിയത്. പീന്നീട്, ഇവരെ കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ എത്തിച്ചു. അവിടെവച്ച് അബോധാവസ്ഥയിലായ മഹ്സയെ ടെഹ്റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ കോമയില്‍ കഴിഞ്ഞ മഹ്സ വെള്ളിയാഴ്ച മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു പോലീസ് പറഞ്ഞു. എന്നാല്‍, തന്റെ മകള്‍ ആരോഗ്യവതിയായിരുന്നെന്നും അവളുടെ കൈകാലുകള്‍ പോലീസ് തല്ലിത്തകര്‍ത്തെന്നും ആരോപിച്ച് പിതാവ് രംഗത്തെത്തി.
മോറല്‍ പോലീസ്
ഗൈഡന്‍സ് പട്രോള്‍, ഫാഷന്‍ പട്രോള്‍ എന്നീ പേരുകളില്‍ രാജ്യത്ത് പരിശോധന നടത്തുന്ന മോറല്‍ പോലീസ് സംവിധാനം 2005ലാണ് ആരംഭിച്ചത്. ശരിയത്ത് നിയമം അനുശാസിക്കുന്ന ഇറാനില്‍ ഇതിനു വിരുദ്ധമായ വസ്ത്രധാരണം നടത്തുന്നവരെ പിടികൂടുകയാണു മോറല്‍ പോലീസിന്റെ ദൗത്യം. വാനുകളിലെത്തുന്ന പുരുഷ-വനിതാ പോലീസുകാരടങ്ങുന്ന സംഘം തിരക്കേറിയ മെട്രോ സ്റ്റേഷന്, ഷോപ്പിംഗ് മാളുകള്‍, സബ്വേകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തും.
വിദ്യാഭ്യാസ സ്ഥാപനത്തില്‍ വച്ച് ഹൃദയസ്തംഭനമുണ്ടായാണു മഹ്സ അമിനി മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. അമിനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ശനിയാഴ്ച ഇറാന് ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ, ഹിജാബ് പ്രക്ഷോഭം കനത്തതോടെ മഹ്സയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രഖ്യാപിച്ചു. യുവതിയുടെ മരണത്തിൽ ആയത്തുള്ള അലി ഖമനെയ് ദുഃഖം രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
രാജ്യവ്യാപക പ്രതിഷേധം
ഹിജാബ് കത്തിച്ചും മുടിമുറിച്ചും സ്ത്രീകളാണു പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്. വടക്കന്‍ സാരി നഗരത്തില്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഹിജാബ് അഗ്നിക്കിരയാക്കി. ഉര്‍മിയ, പിരാന്ഷാഹര് നഗരത്തില്‍ പ്രക്ഷോഭകാരികളും പോലീസും ഏറ്റുമുട്ടി. “ഏകാധിപതിയെ വിധിക്കുക’’ എന്നാക്രോശിച്ച് മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലക്ഷക്കണക്കിനു സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് വിപ്ലവവും ശരിയത്ത് നിയമവും
1979ലെ ഇറാന് വിപ്ലവത്തിലൂടെ ഷാ മുഹമ്മദ് റാസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അന്ത്യംവരുകയും ജനഹിത പരിശോധനയിലൂടെ ഇസ്ലാമിക് നിയമം നടപ്പാക്കുകയും ചെയ്തു. ആയത്തുള്ള അലി ഖമനെയ്യെ പരമോന്നതനേതാവായി പ്രഖ്യാപിച്ച് ശരിയത്ത് നിയമം നടപ്പിലാക്കി. ഷാ മുഹമ്മദ് റാസ പഹ്ലവിയുടെ കാലത്ത് സ്ത്രീകള്‍ക്കു നല്‍കിയിരുന്ന സ്വാതന്ത്ര്യങ്ങളെല്ലാം പുതിയ ഭരണകൂടം റദ്ദുചെയ്യുകയും ഇസ്ലാം നിയമപ്രകാരം വസ്ത്രധാരണം നടത്തണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്തു. ഇതു ലംഘിക്കുന്നവര്‍ക്ക് പരസ്യശിക്ഷയും നൽകി. ശരിയത്ത് വസ്ത്രധാരണം സ്ത്രീകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് 2005ല്‍ മോറല്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ഹിജാബ് ഇന്ത്യയിൽ
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിനു വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനത്തും രാജ്യവ്യാപകമായും മുസ്ലിം വിദ്യാർഥി, മതസംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ക്ലാസ് മുറികളിൽ യൂണിഫോം മാത്രമേ ധരിക്കാവൂയെന്നാണു സർക്കാർ ഉത്തരവ്. എന്നാൽ, കർണാടക സർക്കാരിനെതിരേ വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. പരാതിക്കാരുടെയും സർക്കാരിന്റെവും വാദം പൂർത്തിയാക്കിയ സുപ്രീംകോടതി കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
എല്ലാ മതാചാരങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണമില്ലെന്നാണു കർണാടക സർക്കാരിന്റെ വാദം. യൂണിഫോമിൽ നിയന്ത്രണം ഏർപ്പെടുത്തുക വഴി വിദ്യാർഥികൾക്കിടയിൽ അച്ചടക്കം ഉണ്ടാക്കാനാണു ശ്രമിച്ചത്. ക്ലാസ് മുറികൾക്കു പുറത്തോ സ്കൂൾ വാഹനങ്ങളിലോ ഹിജാബ് ധരിക്കുന്നതിനു വിലക്കില്ലെന്നും കർണാടകം സുപ്രീംകോടതിയെ ബോധിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top