Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വേണ്ടത് സൗഹാർദത്തിന്റെ രസതന്ത്രം
Tuesday, September 20, 2022 2:15 AM IST
ഡോ. അഡ്വ. പോളി മാത്യു മുരിക്കൻ
സംസ്ഥാന നിയമസഭ ഇക്കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കി ഗവർണർക്കു സമർപ്പിച്ചത് പതിനൊന്ന് ബില്ലുകളാണ്. ഇവയിൽ ഒന്ന് സർവകലാശാലാ ഭേദഗതി ബില്ലും മറ്റൊന്ന് ലോകായുക്താ ഭേദഗതി ബില്ലുമാണ്. ഇവയ്ക്ക് ഗവർണർ അംഗീകാരം നൽകുമോ എന്നുള്ളതാണ് എല്ലാവരും ആകാംക്ഷാഭരിതരായി ഉറ്റുനോക്കുന്നത്. അംഗീകാരം നൽകിയില്ലെങ്കിൽ ഭേദഗതി ബില്ലുകൾ ഇല്ലാതാകും. അത് ഭരണഘടനാ സ്ഥാപനങ്ങളായ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രത്യക്ഷമായ ഏറ്റുമുട്ടലിനും കൊമ്പുകോർക്കലിനും കാരണമാകും. ഫെഡറൽ തത്വങ്ങൾക്ക് അത് മങ്ങലേൽപ്പിക്കും.
മൂന്നു തരം വീറ്റോ അധികാരങ്ങൾ
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെടുമ്പോൾ ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് ഗവർണറുടെ മുമ്പിൽ മൂന്നു വഴികളുണ്ട്. ഒന്നുകിൽ ബില്ലിന് അംഗീകാരം നൽകാം, അതല്ലെങ്കിൽ അംഗീകാരം നിഷേധിക്കാം. മൂന്നാമതായി മറ്റൊരു മാർഗമെന്ന നിലയിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കാം. ബില്ല് പ്രത്യേക നിർദേശം സഹിതമോ അല്ലാതെയോ പുനഃപരിശോധനയ്ക്കായി നിയമസഭയിലേക്കു തിരിച്ചയയ്ക്കാനും കഴിയും. ഇപ്രകാരം തിരിച്ചയയ്ക്കുന്ന ബില്ലുകൾ നിർദേശങ്ങൾ ഉൾക്കൊണ്ടോ അല്ലാതെയോ നിയമസഭ വീണ്ടും പാസാക്കുന്നപക്ഷം അത് അംഗീകരിക്കാൻ ഗവർണർ ഭരണഘടനാപരമായി ബാധ്യസ്ഥനാണ്. നിയമസഭ പാസാക്കുന്ന ബില്ല് പരിഗണിക്കുന്ന വേളയിൽ അത് നിയമസഭയുടെ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കണമെന്ന് ഗവർണർക്കു തോന്നുന്നപക്ഷം എത്രയും പെട്ടെന്ന് അതു ചെയ്യണമെന്ന് ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം വ്യക്തമാക്കുന്നു.
അംഗീകാരത്തിനായി സമർപ്പിക്കപ്പെടുന്ന ബില്ലുകളുടെ കാര്യത്തിൽ ഏതെല്ലാം സാഹചര്യത്തിലാണ് അംഗീകാരം നൽകേണ്ടത്, ഏതെല്ലാം സാഹചര്യങ്ങളിൽ അംഗീകാരം നിഷേധിക്കാം എന്നീ വിഷയങ്ങളിൽ ഭരണഘടന വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നില്ല. ഇത് ഗവർണറുടെ വിവേചനാധികാരം ആണെങ്കിലും സാധാരണ ഗതിയിൽ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഇതു വിനിയോഗിക്കപ്പെടേണ്ടത്. സുപ്രീംകോടതി 1974 ലെ ഷാംഷേർ സിംഗ് കേസിൽ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ എല്ലായ്പോഴും ഇതു തുടരണമെന്നില്ല. മന്ത്രിസഭയുടെ ശിപാർശ ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണെങ്കിൽ അതൊരു അസാധാരണ സാഹചര്യമായി കണ്ടുകൊണ്ട് ഭരണഘടനയും നിയമവും സംരക്ഷിക്കാമെന്നും ജനനന്മ ഉറപ്പാക്കി പ്രവർത്തിക്കാമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ, ഗവർണർക്കു വേണമെങ്കിൽ ശിപാർശ നിരാകരിച്ചുകൊണ്ട് വ്യത്യസ്ത സമീപനം കൈക്കൊള്ളാം. ഇക്കാര്യങ്ങളിൽ വ്യക്തമായ ഭരണഘടനാ മാർഗനിർദേശങ്ങളുടെ അഭാവമുണ്ട്. ഇത് ജനാധിപത്യ തത്വങ്ങളെ ഇളക്കിമറിക്കുന്ന തെറ്റായ സമീപനങ്ങൾക്കും കാരണമാകുന്നു.
ഗവർണറുടെ വീറ്റോ അധികാരം ഭരണഘടനയ്ക്കു കീഴ്പ്പെട്ടതാണ്, ഭരണഘടനയാൽ നിയന്ത്രിക്കപ്പെട്ടതും. ബില്ലിന് അംഗീകാരം നിഷേധിക്കാനുള്ള ഗവർണറുടെ അധികാരത്തെ അപ്സല്യൂട്ട് വീറ്റോ എന്നു വിളിക്കും. ബില്ല് പുനഃപരിശോധിക്കാൻ നിയമസഭയോട് ആവശ്യപ്പെടാനുള്ള അധികാരത്തെ സസ്പെൻഷൻ വീറ്റോ എന്നാണു പറയുന്നത്. ബില്ലിന് അധികാരം നിഷേധിക്കാതെയും പുനഃപരിശോധനയ്ക്ക് അയയ്ക്കാതെയും പരിഗണനയിൽ നിലനിർത്തുന്ന അവസ്ഥ പോക്കറ്റ് വീറ്റോ എന്ന പേരിൽ അറിയപ്പെടുന്നു.
അംഗീകാരത്തിനായി സമർപ്പിക്കപ്പെടുന്ന ബില്ലുകളിൽ എത്ര സമയത്തിനുള്ളിൽ ഗവർണർ തീരുമാനം കൈക്കൊള്ളണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ല. പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയാണെങ്കിൽ തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നു മാത്രം ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അതിനാൽത്തന്നെ തീരുമാനം കൈക്കൊള്ളാതെ ബില്ലുകൾ ശീതീകരണിയിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന അവസ്ഥയാണ് ചിലപ്പോഴെങ്കിലും ഉണ്ടാവുന്നത്.
ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ബില്ലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് ഒരു സമയപരിധി നിശ്ചയിക്കേണ്ടതല്ലേ? കോടതികൾ വിധി പറയാൻ വൈകിയാൽ അത് ചർച്ചയാക്കപ്പെടും. പക്ഷേ ഭരണകർത്താക്കൾ ഫയലുകളിൽ തീരുമാനമെടുക്കാൻ വൈകിയാൽ അത് ചർച്ചയാക്കപ്പെടാറില്ല. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ചർച്ചയാക്കപ്പെടുന്നു. പക്ഷേ ഭരണസിരാ കേന്ദ്രങ്ങളിൽ ഫയലുകൾ കെട്ടിക്കിടക്കപ്പെടുന്നത് ചർച്ചയാകാറില്ല.
വ്യത്യസ്തമായ അധികാരം
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർ വിനിയോഗിക്കുന്ന അധികാരം വ്യത്യസ്തമാണ്. ഇത് ഭരണഘടനാ വ്യവസ്ഥകളിൽനിന്നുതന്നെ വ്യക്തമാണ്. ഗവർണറുടെ ഭരണനിർവഹണാധികാരവുമായി (എക്സിക്യൂട്ടീവ് പവർ) ബന്ധപ്പെട്ടതല്ല ഈ അധികാരം. ഭരണഘടനയുടെ 168-ാം അനുഛേദം അനുസരിച്ച് ഒരു സംസ്ഥാനത്തെ നിയമനിർമാണ സംവിധാനമെന്നത് കേവലം നിയമസഭ മാത്രമല്ല, ഗവർണറുംകൂടി ഉൾപ്പെട്ടതാണ്. നിയമസഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗവർണക്ക് വ്യത്യസ്ത അധികാരങ്ങളുണ്ട്. സഭ വിളിച്ചുചേർക്കാനും സമ്മേളനം മാറ്റിവയ്ക്കാനും സഭ പിരിച്ചുവിടാനുമുള്ള അധികാരം, സഭയെ അഭിസംബോധന ചെയ്യാനുള്ള അധികാരം, സഭയ്ക്ക് സന്ദേശങ്ങൾ കൈമാറാനുള്ള അധികാരം. മന്ത്രിസഭയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ അധികാരങ്ങളൊക്കെയും ഫലത്തിൽ വിനിയോഗിക്കപ്പെടുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം കൈക്കൊള്ളുമ്പോൾ ഗവർണർ സ്വീകരിക്കുന്നത് നിയമനിർമാണ നടപടിക്രമങ്ങളുടെ ഭാഗമായ അധികാരമാണ്.
ബില്ലുകളുടെ അനുമതിയുമായി ബന്ധപ്പെട്ട ഗവർണറുടെ അധികാരം നിയമനിർമാണ പ്രക്രിയയുടെ ഭാഗമായതിനാൽ അത്തരം നടപടികൾക്ക് ഭരണഘടനയുടെ 212-ാം അനുഛേദപ്രകാരമുള്ള പ്രത്യേക സംരക്ഷണത്തിനും അർഹതയുണ്ട്. നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സാധുത നടപടി ക്രമങ്ങളുടെ വൈകല്യങ്ങളുടെ പേരിൽ കോടതിയിൽ ചോദ്യംചെയ്യാൻ ആവില്ലെന്ന് വ്യക്തമാക്കുന്ന വകുപ്പാണിത്.
സുരക്ഷിതമായ വഴികൾ
ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന ബില്ലുകളിൽ നിർബന്ധമായും രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടേണ്ടതായ ബില്ലുകളുടെ പട്ടിക തന്നെ ഭരണഘടനയിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്ന ബില്ലുകൾ, അന്തർസംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ട ബില്ലുകൾ, രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമായുള്ളതും എന്നാൽ മുൻകൂർ അനുമതി തേടാതെയോ ലഭിക്കാതെയോ പാസാക്കിയ ബില്ലുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്. അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ട ഒരു ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള ഗവർണറുടെ അധികാരത്തെ കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി ഹോ ചെസ്റ്റ് ഫാർമസ്യൂട്ടിക്കൽ കേസിൽ 1983ൽ അഭിപ്രായപ്പെടുകയുണ്ടായി
1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ 75-ാം വകുപ്പിന്റെ ആവർത്തനമാണ് ബില്ലുകളുടെ അംഗീകാര കാര്യത്തിൽ ഗവർണറുടെ അധികാരം വ്യക്തമാക്കുന്ന ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം. അംഗീകാരം നൽകുന്നതിനോ നിഷേധിക്കുന്നതിനോ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടുന്നതിനോ സമയക്രമം പ്രതിപാദിക്കുന്നില്ല. തീരുമാനം എടുക്കുന്നതിൽ പ്രത്യേകം സമയക്രമം നിശ്ചയിക്കുവാനാവില്ലെന്നാണ് പുരുഷോത്തമൻ കേസിൽ സുപ്രീംകോടതി 1962ൽ അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിന് സ്വീകാര്യമല്ലാത്ത നടപടി സ്വീകരിച്ചാലും നിയമസഭയ്ക്ക് ഗവർണറെ നീക്കം ചെയ്യാനാവില്ല. ഗവർണറുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ രാഷ്ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം എന്നുമാത്രം.
ഭരണഘടനാ യന്ത്രത്തിന്റെ അഭിവാജ്യഘടകമാണ് ഗവർണർപദവി. ബഹുമുഖ കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതായ ആദരണീയമായ ഭരണഘടനാ സ്ഥാപനമാണത്. ഭരണകൂടത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതും അതുതന്നെ. ഗവർണറുടെ അധികാരങ്ങളും വിവേചനാധികാരവും പഠനവിധേയമാക്കിയ സർക്കാരിയ കമ്മീഷൻ അഭിപ്രായപ്പെട്ടത് ഭരണഘടനയുടെ 200, 201 അനുഛേദങ്ങൾക്ക് മാറ്റങ്ങൾ ആവശ്യമില്ലെന്നാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സാധാരണ ഗതിയിൽ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് തീർപ്പു കൽപ്പിക്കണമെന്നും ശിപാർശ ചെയ്യുകയുണ്ടായി. അസാധാരണ സാഹചര്യങ്ങളെയും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ബില്ലിലെ വ്യവസ്ഥകൾ പ്രഥമദൃഷ്ടിയാൽ ഭരണഘടനാവിരുദ്ധമാണെങ്കിലോ നിയമസഭയുടെ അധികാരപരിധിക്കു പുറത്താണെങ്കിലോ രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും തടസപ്പെടുത്തുന്നതാണെങ്കിലോ മൗലികാവകാശങ്ങളെയോ മറ്റു ഭരണഘടനാ നിയന്ത്രണങ്ങളെയോ ലംഘിക്കുന്നതാണെങ്കിലോ വ്യത്യസ്ത സമീപനങ്ങളാവാം. ഭരണഘടനാ ലക്ഷ്യങ്ങൾ കൈവരിക്കാനോ ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായോ മാത്രമേ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് റഫർ ചെയ്യാവൂ എന്നും വ്യക്തമാക്കുന്നു.
ആശ്രയിക്കേണ്ടത് ഭരണഘടനയെ
ഭരണഘടനാ സ്ഥാപനമായ ഗവർണർ ആശ്രയിക്കേണ്ടത് ഭരണഘടനാ വ്യവസ്ഥകളെയാണ്. തീരുമാനങ്ങളിൽ പ്രതിഫലിക്കേണ്ടത് ജനനന്മയും ദേശതാത്പര്യങ്ങളും. ഭരണഘടനാ സ്ഥാപനങ്ങൾ കൊമ്പുകോർക്കുന്നത് ജനാധിപത്യത്തിനും ഫെഡറൽ തത്വങ്ങൾക്കും ഹാനികരമാണ്. ഗവർണർ സ്ഥാനം രാഷ്ട്രപതി പദവിയിൽനിന്നു പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെങ്കിൽ ഗവർണർ കേന്ദ്രസർക്കാരിന്റെ ശിപാർശ പ്രകാരം രാഷ്ട്രപതി നിയമിക്കുന്നയാളാണ്. രാഷ്ട്രപതിയെ നീക്കംചെയ്യാൻ പാർലമെന്റിനു കഴിയുമെങ്കിൽ ഗവർണറെ നീക്കം ചെയ്യാൻ നിയമസഭയ്ക്കു കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയാണ് നടപടി സ്വീകരിക്കേണ്ടത്.
ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്നും ഭരണഘടന സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുമെന്നും അവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുമെന്നും വാഗ്ദാനം ചെയ്തു ചുമതലയേൽക്കുന്ന ഭരണഘടനാ സ്ഥാപനമാണ് ഗവർണർപദവി. ഭരണകൂടത്തിന്റെ സമീപനത്തിലും ഗവർണറുടെ നടപടികളിലും എല്ലായ്പോഴും പ്രതിഫലിക്കേണ്ടത് ഭരണഘടനയും ജനക്ഷേമവും സംരക്ഷിക്കുന്ന സമീപനമാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഒരു സ്ഥാപനവും ഭരണഘടനയ്ക്ക് അതീതമല്ല. സ്വേച്ഛാധിപത്യ പ്രവണത ഭരണഘടന അംഗീകരിക്കുന്നില്ല. രാജാവും രാജഭരണവും ഭരണഘടനാ വീക്ഷണങ്ങളല്ല. ജനങ്ങളാണ് ജനാധിപത്യത്തിലെ രാജാക്കന്മാർ. ഭരണഘടനാ സ്ഥാപനങ്ങൾ ജനസേവകരാണ്.
ഗവർണർ കേന്ദ്രത്തിന്റെ വെറും പ്രതിനിധിയല്ല. ഉത്തരവാദപ്പെട്ട ഭരണഘടനാ ചുമതലകൾ നിർവഹിക്കേണ്ടതായ പദവിയാണ്. ഗവർണറെ ശ്രവിക്കുവാൻ സർക്കാർ തയാറാവണം. ഭരണഘടനാ ചുമതലാ നിർവഹണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഉൾകൊള്ളണം. അതേസമയം, ഗവർണർ സാധാരണഗതിയിൽ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. അതാണ് കിഴ്വഴക്കവും. ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം അംഗീകരിക്കുകയും വേണം.
അസാധാരണ സാഹചര്യവും ഭരണാഘടനാ ലംഘനവുമുണ്ടെങ്കിൽ അതു വിശദികരിക്കേണ്ടതും അദ്ദേഹമാണ്. ഭരണാഘടനാ സ്ഥാപനങ്ങൾ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിനും ജനനന്മയ്ക്കും ഭൂഷണമല്ല. ഭരണഘടന മുറുകെപ്പിടിക്കുന്നതും ജനാധിപത്യതത്വങ്ങൾ സംരക്ഷിക്കുന്നതുമായ സൗഹാർദപരമായ സമീപനങ്ങളാണ് ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top